22 Aug 2010

അഹന്ത




ഒരു തിരപോലെ പതഞ്ഞുയർന്നു പൊങ്ങി,
തീരത്തെ തകർക്കുമെന്ന വാശിയിൽ,
എങ്ങോ എഴുതിയ മണൽ പാടുകൾ മായ്ച്ച്,
തിരികെ പോയി പലതായ് തകർന്നടിഞ്ഞ്.

അഗാധതയിൽ പോയി നോക്കിയപ്പോൾ,
അറിഞ്ഞു താൻ മായ്ചൊരാ അക്ഷരങ്ങൾ,
ഒരു കുഞ്ഞിന്റെ കരവികൃതിയായിരുന്നെന്ന്,
വീണ്ടും വെരുമെന്നറിയാം ആ കുരുന്നിനും.