29 Nov 2010

വഴി

പൊരി വെയിലിലെ മൺൽക്കൂനകൾ,
തണൽ പിടിച്ചവശനായ്.......
വേരിറക്കി നാമ്പിട്ടുണർന്നുവാ വേനലിൽ,
തൻ നിലക്കായ് മറപിടിച്ചു സ്വയം...

ശപിച്ചിരുന്നില്ല, ഊക്കായടിക്കും ആ,
താപരശ്മികളെയും......
ശപിച്ചിരുന്നില്ല, കൊത്തിയെടുത്തെറിഞ്ഞ്,
വിസർജ്യമായ് കളഞ്ഞ പക്ഷിയെ...

ആ മരുവിലും ചെറു പച്ചക്കു തുടക്കമായ്...
ആ താപ രശ്മിയിൽ കണ്ടു ഊർജ്ജ..
സ്രോതസ്സുകൾ...
കണ്ടെടുത്താ വിസർജ്യത്തിലും...
മണല്പരപ്പിലും മൂലകങ്ങൾ....

ഊറ്റിയെടുത്തു മാറ്റിയാ അണുക്കൾ..
സ്വശരീരമായ്...
മരിക്കുവാതിരിക്കുവാൻ...
വേണ്ടി മാത്രമായിരുന്നില്ലത്..

ജനിക്കുമ്പോൾ, ചോദ്യശരങ്ങളെ..
മറു ചോദ്യങ്ങളാൽ എതിർത്തിരുന്നില്ല..
മരുവിലും വൻ തണലായ് മാറി..
മരുപ്പച്ചയായ് വളർന്നു മറുപടി..
പറഞ്ഞിരുന്നു...

പിന്നെയും പല വഴിപോക്കർ..
അതേ മരച്ചോട്ടിലിരുന്നു..
ശപിച്ചിരുന്നു ആ ചൂടിനെ ..
ആ തണൽ കാണാതെ..
വീണ്ടും ശപിച്ചിരുന്നു..
താൻ വന്ന അതേ വഴിയെ..