24 Dec 2010

ആ പെൺകെട്ട്

അവൾ തിരയുന്നത് എന്തായിരുന്നു ? കാർമുകിൽ തീരാത്ത പെയ്തൊഴിയാത്ത കണ്ണുകളിൽ അവൾ കരിമഷി പുരട്ടിയിരുന്നത് പടരാനായി മാത്രമായിരുന്നോ ?എന്തിനായിരുന്നു അവൾ അണിഞ്ഞൊരുങ്ങിയിരുന്നത് ? പുടവയുടെ ചുരുക്കിൽ മഞ്ഞൾ പൊതിഞ്ഞ്, നെറുകയിൽ സിന്തൂരമണിഞ്ഞപ്പോഴും അവൾ തിരയുകയായിരുന്നു. ജീർണ്ണിച്ച ജീവിതമായിരുന്നോ അവൾ തേടിയിരുന്നത്. ജീവന്റെ ജീനുകളായ ബന്ധത്തിന്റെ ആഴം, നുകത്തിലെ കാളയ്ക്കുസമമാകുന്ന ലോകത്തിൽ അവൾ ഉത്തരങ്ങളായിരുന്നോ തേടിയത് ? ആ വികാരങ്ങളുടെ മഴയിൽ പടർത്തിയ സിന്ദൂരം തിരിച്ചു ചേരില്ലന്നറിഞ്ഞപ്പോഴും അവൾ തേങ്ങുകയായിരുന്നു എന്തിനോവേണ്ടി. ചാർത്തിയ താലിയുടെ അറ്റം എത്തിപ്പിടിക്കാൻ വികാരപ്രക്ഷോഭങ്ങൾ നിർവികാരമായി ഒഴുകിയപ്പോൾ അവൾ അറിഞ്ഞിരുന്നില്ലേ, അവൻ കെട്ടിയത് പെൺകെട്ടായിരുന്നെന്ന് ! ഇതിനെല്ലാം ഇടയിൽ പല ജീവനും ജീവനറ്റുകൊണ്ടിരിക്കുന്നു, അവർ ഈ പേക്കൂത്ത് കണുന്നു, അറിയാതെ തന്നെ അതിൽ പങ്കാളികളായി. ചിലർ റഫറിയാകുന്നു, ചിലർ വിഷാദത്തിലകപ്പെടുന്നു, ചിലർ കണ്ണീർ വാർക്കുന്നു, ചിലരാകട്ടെ ഗതികെട്ടിരിക്കുന്നു. ആർക്കുവേണ്ടിയാണ് എന്തിനുവേണ്ടിയാണവൾ തിരയുന്നത് ?