tag:blogger.com,1999:blog-41578102522922573532024-02-23T01:59:12.773+05:30എഴുത്തുകാരിഓര്മകളും ചിന്തകളും, മനസ്സിലെ സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍ എല്ലാം കൊര്‍ത്തെടുക്കുന്നു...സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.comBlogger46125tag:blogger.com,1999:blog-4157810252292257353.post-26971043327878976252010-12-24T20:07:00.001+05:302011-12-10T08:30:28.880+05:30ആ പെൺകെട്ട്അവൾ തിരയുന്നത് എന്തായിരുന്നു ? കാർമുകിൽ തീരാത്ത പെയ്തൊഴിയാത്ത കണ്ണുകളിൽ അവൾ കരിമഷി പുരട്ടിയിരുന്നത് പടരാനായി മാത്രമായിരുന്നോ ?എന്തിനായിരുന്നു അവൾ അണിഞ്ഞൊരുങ്ങിയിരുന്നത് ? പുടവയുടെ ചുരുക്കിൽ മഞ്ഞൾ പൊതിഞ്ഞ്, നെറുകയിൽ സിന്തൂരമണിഞ്ഞപ്പോഴും അവൾ തിരയുകയായിരുന്നു. ജീർണ്ണിച്ച ജീവിതമായിരുന്നോ അവൾ തേടിയിരുന്നത്. ജീവന്റെ ജീനുകളായ ബന്ധത്തിന്റെ ആഴം, നുകത്തിലെ കാളയ്ക്കുസമമാകുന്ന ലോകത്തിൽ അവൾ ഉത്തരങ്ങളായിരുന്നോ തേടിയത് ? ആ വികാരങ്ങളുടെ മഴയിൽ പടർത്തിയ സിന്ദൂരം തിരിച്ചു ചേരില്ലന്നറിഞ്ഞപ്പോഴും അവൾ തേങ്ങുകയായിരുന്നു എന്തിനോവേണ്ടി. ചാർത്തിയ താലിയുടെ അറ്റം എത്തിപ്പിടിക്കാൻ വികാരപ്രക്ഷോഭങ്ങൾ നിർവികാരമായി ഒഴുകിയപ്പോൾ അവൾ അറിഞ്ഞിരുന്നില്ലേ, അവൻ കെട്ടിയത് പെൺകെട്ടായിരുന്നെന്ന് ! ഇതിനെല്ലാം ഇടയിൽ പല ജീവനും ജീവനറ്റുകൊണ്ടിരിക്കുന്നു, അവർ ഈ പേക്കൂത്ത് കണുന്നു, അറിയാതെ തന്നെ അതിൽ പങ്കാളികളായി. ചിലർ റഫറിയാകുന്നു, ചിലർ വിഷാദത്തിലകപ്പെടുന്നു, ചിലർ കണ്ണീർ വാർക്കുന്നു, ചിലരാകട്ടെ ഗതികെട്ടിരിക്കുന്നു. ആർക്കുവേണ്ടിയാണ് എന്തിനുവേണ്ടിയാണവൾ തിരയുന്നത് ?സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com11tag:blogger.com,1999:blog-4157810252292257353.post-27244600584199072912010-11-29T21:26:00.000+05:302010-11-29T21:26:36.817+05:30വഴിപൊരി വെയിലിലെ മൺൽക്കൂനകൾ,<br />
തണൽ പിടിച്ചവശനായ്.......<br />
വേരിറക്കി നാമ്പിട്ടുണർന്നുവാ വേനലിൽ,<br />
തൻ നിലക്കായ് മറപിടിച്ചു സ്വയം...<br />
<br />
ശപിച്ചിരുന്നില്ല, ഊക്കായടിക്കും ആ,<br />
താപരശ്മികളെയും......<br />
ശപിച്ചിരുന്നില്ല, കൊത്തിയെടുത്തെറിഞ്ഞ്,<br />
വിസർജ്യമായ് കളഞ്ഞ പക്ഷിയെ...<br />
<br />
ആ മരുവിലും ചെറു പച്ചക്കു തുടക്കമായ്...<br />
ആ താപ രശ്മിയിൽ കണ്ടു ഊർജ്ജ..<br />
സ്രോതസ്സുകൾ...<br />
കണ്ടെടുത്താ വിസർജ്യത്തിലും...<br />
മണല്പരപ്പിലും മൂലകങ്ങൾ....<br />
<br />
ഊറ്റിയെടുത്തു മാറ്റിയാ അണുക്കൾ..<br />
സ്വശരീരമായ്...<br />
മരിക്കുവാതിരിക്കുവാൻ...<br />
വേണ്ടി മാത്രമായിരുന്നില്ലത്..<br />
<br />
ജനിക്കുമ്പോൾ, ചോദ്യശരങ്ങളെ..<br />
മറു ചോദ്യങ്ങളാൽ എതിർത്തിരുന്നില്ല..<br />
മരുവിലും വൻ തണലായ് മാറി..<br />
മരുപ്പച്ചയായ് വളർന്നു മറുപടി..<br />
പറഞ്ഞിരുന്നു...<br />
<br />
പിന്നെയും പല വഴിപോക്കർ..<br />
അതേ മരച്ചോട്ടിലിരുന്നു..<br />
ശപിച്ചിരുന്നു ആ ചൂടിനെ ..<br />
ആ തണൽ കാണാതെ..<br />
വീണ്ടും ശപിച്ചിരുന്നു.. <br />
താൻ വന്ന അതേ വഴിയെ..സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com19tag:blogger.com,1999:blog-4157810252292257353.post-4580283955984572232010-09-22T12:01:00.000+05:302010-09-22T12:01:10.536+05:30ചിന്തയുടെ ആധാരംമുകളിലോ താഴെയോ?<br />
ഉയരത്തിലോ ആഴത്തിലോ ?<br />
ആദ്യമോ അന്ത്യമോ?<br />
ഇടത്തോ വലത്തോ ?<br />
ശൂന്യത്തിലോ പിണ്ഡത്തിലോ?<br />
വഴിയിലോ ? വീട്ടിലോ ?<br />
അണുവിനേക്കാളും ചെറുതായ ഈ ഞാൻ?<br />
മർത്യൻ! ഈ ലോകത്തിൻ ചിന്തയിലെവിടെയോ.<br />
മറ്റൊന്നിൽ അധാരമാകാതെ ഞാൻ യാതൊന്നുമല്ല.<br />
<input id="gwProxy" type="hidden" /><!--Session data--><input id="jsProxy" onclick="if(typeof(jsCall)=='function'){jsCall();}else{setTimeout('jsCall()',500);}" type="hidden" /><div id="refHTML"></div>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com10tag:blogger.com,1999:blog-4157810252292257353.post-51527737517487583492010-08-22T00:23:00.002+05:302010-08-26T11:53:48.183+05:30അഹന്ത</br><br />
<br />
ഒരു തിരപോലെ പതഞ്ഞുയർന്നു പൊങ്ങി,<br />
തീരത്തെ തകർക്കുമെന്ന വാശിയിൽ,<br />
എങ്ങോ എഴുതിയ മണൽ പാടുകൾ മായ്ച്ച്,<br />
തിരികെ പോയി പലതായ് തകർന്നടിഞ്ഞ്.<br />
<br />
അഗാധതയിൽ പോയി നോക്കിയപ്പോൾ,<br />
അറിഞ്ഞു താൻ മായ്ചൊരാ അക്ഷരങ്ങൾ,<br />
ഒരു കുഞ്ഞിന്റെ കരവികൃതിയായിരുന്നെന്ന്,<br />
വീണ്ടും വെരുമെന്നറിയാം ആ കുരുന്നിനും.<br />
<br />
</br>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com12tag:blogger.com,1999:blog-4157810252292257353.post-35231914387888513452010-07-19T10:41:00.000+05:302010-07-19T10:41:35.953+05:30അനാഥന്വഴിയിലെ ഗര്‍ഭപാത്രത്തില്‍ <br />
അനാഥമായ ബീജവും,<br />
കണ്ണിലെ വഴുക്കിലും <br />
കൈയ്യൊഴിഞ്ഞു അമ്മയും,<br />
പിടയ്ക്കുന്നത് നോക്കി<br />
നാവുനുണഞ്ഞ നായയും,<br />
അമ്മത്തൊട്ടിലില്‍ കൊണ്ടുപായി,<br />
കിടത്തിയാ രണ്ടു കൈകളും,<br />
കാലവും, കുലവും, എന്നെ മാത്രം,<br />
ബാക്കിയാക്കി അനാഥനായി.<br />
<br />
<br />
<input id="gwProxy" type="hidden" /><input id="jsProxy" onclick="if(typeof(jsCall)=='function'){jsCall();}else{setTimeout('jsCall()',500);}" type="hidden" /><br />
<div id="refHTML"></div><input id="gwProxy" type="hidden" /><!--Session data--><input id="jsProxy" onclick="if(typeof(jsCall)=='function'){jsCall();}else{setTimeout('jsCall()',500);}" type="hidden" /><div id="refHTML"></div>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com9tag:blogger.com,1999:blog-4157810252292257353.post-81088240918275394122010-07-15T12:49:00.000+05:302010-07-15T12:49:55.129+05:30ഭൂമി ശില്പികളുടെ ശില്പശാല<big>ഞാനൊരു ചെറു ശില്പം ഈ ഭൂമിയില്‍,<br />
ശില്പിയെത്തേടിയിറങ്ങിയൊരു ശില്പം.<br />
ശില്പങ്ങള് നിറയെ ശില്പങ്ങള് എങ്ങും,<br />
ജീവന് തുടിക്കും ചലിക്കും ശില്പങ്ങള്.<br />
<br />
ചീളുകള്‍ ചീളാതൂളികള്‍ ഉടക്കാതെ,<br />
അമ്മതന്‍ അച്ചില്‍ വാര്‍ത്ത ശില്പങ്ങള്.<br />
അമ്മേ നീയോ എന്‍ ശില്പി ഈ ഭൂമിയില്‍?<br />
അറിയില്ലന്നോ താനൊരു ശില്പിയാണെന്ന്!<br />
<br />
</big><big>നിന്റെ ശ്രിഷ്ടിക്കു നീ അറിഞ്ഞുനല്കിയ,<br />
രസങ്ങളെ കാണുവാന്‍, നിനക്കറിയില്ലേ?<br />
ഈ ചിന്തകള്‍ നീ വാര്‍ത്തെടുത്തതല്ലേ?<br />
ഈ ചോദ്യങ്ങളും നീ ശ്രിഷ്ടിക്കുന്നതല്ല്ലോ?<br />
</big><br />
<big>ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മാത്രമറിയാം,<br />
അമ്മയെത്തീര്‍ത്തതും നീ തന്നെയോ?<br />
അമ്മയൊരു ശില്പിയോ അതോ ശില്പമോ?<br />
അതോ ശില്പങ്ങള് തീര്‍ക്കുന്നതമ്മമാരോ?<br />
<br />
നിന് വിരുതുകള്‍ നോക്കിയിരിക്കുന്നതും,<br />
നിന് ചിന്തകള്‍, പ്രയോഗിച്ചീടുന്നതും,<br />
അതുകണ്ടു നോക്കിച്ചിരിക്കുന്നതും,<br />
നീ തീര്‍ത്ത ശില്പങ്ങളാണെന്ന് കാണുക.<br />
<br />
</big><big>ജീവന്റെ രഹസ്യങ്ങള്‍ കൊത്തിമിനുക്കി,<br />
നീ കൊടുത്ത കഴിവുകള്‍ വെച്ചു നിരത്തി,<br />
ശ്രിഷ്ടിച്ച ശില്പങ്ങള് മറ്റുള്ളവയ്ക്ക്,<br />
ശില്പിയെപ്പോലെ വിലപേശുന്നുവോ?<br />
<br />
</big><big>ഹേ ശില്പീ നിനക്കിതെന്തു പറ്റി...?</big><br />
<big>നിന്റെ ശില്പങ്ങള് നിലക്കുനില്‍ക്കുന്നില്ലേ?<br />
നല്കിയ കഴിവുകള്‍ നിന്നില്‍ കാട്ടുന്നോ?<br />
നിന്നെ സ്തുതിക്കേണ്ടവര്‍ നീരസം കാട്ടുന്നോ?<br />
</big><br />
<big>ശില്പങ്ങള് നീ അറിയാതെ ഉടച്ചെടുക്കുന്നോ?<br />
അച്ചുകള്‍ പകുതിയില്‍ വലിച്ചെറിയുന്നോ..?<br />
പുതിയ പരീക്ഷണങ്ങള്‍ നീ നടത്തുമ്പോള്‍ <br />
പുതിയ പതിപ്പുകള്‍ ഭൂമിയില്‍ പിറക്കുന്നോ?<br />
</big><big><br />
ശില്പങ്ങള് ശില്പങ്ങളെ തച്ചുടയ്ക്കുന്നു.. <br />
വിരൂപമാം ശില്പങ്ങളെ ശ്രിഷ്ടിക്കുന്നു..<br />
വിരൂപമാം ശില്പങ്ങള് കാഴ്ചയാകുന്നോ?<br />
വീണ്ടും പല ശില്പ്ങ്ങള് ശില്പിയാകുന്നോ?</big><br />
<br />
<big>ശില്പങ്ങള് ശില്പങ്ങളെ പൂവിട്ടു പൂജിച്ച്,<br />
അവര്‍ ശില്പങ്ങളെന്നറിയാഞ്ഞിട്ടോ.. ?<br />
</big><big>ശില്പീ നിനക്കു ഭ്രാന്തായോ അതോ..<br />
നിന്റെ ശില്പങ്ങള്ക്ക് ഭ്രാന്ത് പിടിച്ചോ..?<br />
</big><br />
<big>ഗര്‍ഭപാത്രത്തെ അച്ചുകളാക്കുമ്പോള്‍,</big><br />
<big>ശില്പികള് അച്ചുകള്‍ ഉപേക്ഷിക്കുമ്പോഴും,</big><br />
<big>എല്ലാം നോക്കി ചിരിക്കുന്ന നീയൊരു..<br />
വെറും ചലിക്കാതെ ചതിക്കും ശില്പമല്ലേ.?<br />
</big><big><br />
ഭൂമി വെറും ശില്പികളുടെ ശില്പശാലയല്ലേ?<br />
</big><big>ഭൂമി വെറും ശില്പികളുടെ ശില്പശാലയല്ലേ?</big><br />
<br />
<big><br />
<br />
</big> <br />
<input id="gwProxy" type="hidden" /><!--Session data--><input id="jsProxy" onclick="if(typeof(jsCall)=='function'){jsCall();}else{setTimeout('jsCall()',500);}" type="hidden" /><div id="refHTML"></div>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com1tag:blogger.com,1999:blog-4157810252292257353.post-42289137382293781952010-07-07T15:59:00.003+05:302010-07-07T17:14:34.549+05:30തനിയാവര്ത്തനങ്ങള്അതെ അവൾക്ക് ഇന്ന് 24 വയസ്സായിട്ടുണ്ടാകും.. റിസേർച്ച് ലാബിലെ അനൈലൈസറിന്റെ ലോഗിലെ ദിവസം എന്റെ മനസ്സിൽ ഒരു തണുത്ത കാറ്റായി വീശി....<br />
<br />
ഹേയ് ശ്രീ! ലൈക്ക് എ കോഫീ വിത്ത് മി..? അനു ചോദിച്ചു.<br />
ഐ ആം സോറി..... ഐ ആം.... (ഞാൻ ഒഴിഞ്ഞുമാറാനായി ശ്രമിച്ചു)<br />
ഇത് മൂന്നാം തവണയാ ശ്രീ എന്നെ ഒഴിവാക്കുന്നത്...! എന്തായാലും ശ്രീ ഇന്നെന്റെകൂടെ വന്നേ പറ്റൂ..<br />
സ്കൂളിലെ ആ ചുമന്ന തൂണിനടുത്ത് പരുങ്ങിനിന്ന പഴയ എന്നെ ഞാൻ ഓര്‍ത്ത ..<br />
ലെറ്റ് മി സീ....!<br />
മുഴുമിക്കുന്നതിനു മുൻപ് തന്നെ അവൾ മറുപടി പറഞ്ഞു..<br />
താൻൿ ഗോഡ്.. ഒ കെ ലെറ്റ്സ് മീറ്റ് ഇൻ ദി കോഫീ ഡേ...<br />
നോ അനൂ.....(ഞ്ഞാൻ വേണ്ട എന്ന് പറയാൻ തുനിഞ്ഞു...)<br />
ഒന്നും പറയണ്ടാ.. നമ്മൾ ഇന്ന് വൈകുന്നേരം കോഫീ ഡേയിൽ കാണും.. ബൈ...<br />
മുഖത്ത് ചിരി പടർത്തി അനു നടന്നകന്നു..<br />
<br />
ശനിയാഴ്ച പകുതി ദിവസം മാത്രമേ വർക്കുള്ളൂ.. അനുവിനു സന്തോഷിക്കുവാൻ കുറച്ചുനേരം.. ജീവിതത്തിന്റെ പല മുഹൂർത്തങ്ങളും മിന്നൽ പോലെ മറഞ്ഞു.<br />
<br />
12 ആം ക്ലാസ് അവസാനം ലാബ് പരീക്ഷാ ദിവസം, അര്‍ച്ചന, ചുരുണ്ട മുടിയുള്ള കവിളില്‍ മറുകുള്ള ഉണ്ടക്കണ്ണി എന്നത്തേയും പോലെ ചുവന്ന പെയിന്റടിച്ച തൂണിന്നരുകില്‍ കൂട്ടുകാരിക്കായി കാത്തു നില്ക്കുന്നു..<br />
ആ കാത്തുനില്പ് എനിക്കായിട്ടുള്ളതായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിരുന്നു.<br />
ഇനി ഒരിക്കലും പറയാന്‍ കഴിഞ്ഞില്ലങ്കിലോ എന്ന ചിന്ത എന്നെ വല്ലാതെ ബാധിച്ചിരുന്നു. ഞാന്‍ അടുത്തേക്കു ചെന്നപ്പോഴേക്കും പുസ്തകങ്ങള്‍ നേഞ്ചോട് ചേര്‍ത്ത്പിടിച്ച് പേടിയോടെ എന്നെ നോക്കിയത്.. ഹോ..! ഇപ്പോഴും മായാതെ മനസ്സില്‍ തെളിഞ്ഞുനില്ക്കുന്നു ആ നോട്ടം...<br />
<br />
അച്ചൂ, നിനക്കറിയാം ഞാന്‍ നിന്നോട് പറയാന്‍ പോകുന്നതെന്താണെന്ന്..! കുറേ മാസങ്ങളായി ഒരു നോട്ടം പോലും തരാതെ നീ ഒഴിഞ്ഞുമാറുന്നു.. ഈ ദിവസം അതു പറഞ്ഞില്ലങ്കില്‍ പിന്നെ ഒരിക്കലും അത് കഴിഞ്ഞില്ലങ്കിലോ..!<br />
<br />
പോക്കറ്റില്‍ ഫോണ്‍ വൈബ്രേറ്റ് മോഡില്‍ റിംങ്ങ് എന്നെ വര്‍ത്തമാന കാലത്തിലേക്ക് തിരിച്ചു വിളിച്ചു...<br />
<br />
Love may be a small thought. But it become love when you feel that thought from your heart.<br />
<br />
അനുവിന്റെ മെസ്സേജ്...!<br />
അതെ ശരിയാണ് പക്ഷെ that thought should touch your heart, then only we can feel it. വെറുതെ ഓര്‍ത്തു....<br />
<br />
<br />
ഉത്തരം ലഭിക്കാത്ത മെസ്സേജുകള്‍ പോലെ, ചോദ്യം അവശേഷിപ്പിച്ച് ഞാന്‍ എഞ്ചിനീയറിങ്ങിന് അന്യനാട്ടില്‍.. വര്‍ഷങ്ങള്‍ ചിലതുകഴിഞ്ഞു, പല കാര്യങ്ങളിലും മുന്പിലായിരുന്നു..<br />
മൂന്നാം വര്‍ഷം കുറേ കുട്ടികള്‍ കൂടി നിന്നടത്ത് ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്റ് വക ഒരു പുകഴ്ത്തല്‍<br />
“ I feel, you are so different and matured sree.... ” ഇത് കേള്‍ക്കുവാന്‍ അനുവിനെപ്പോലെ മറ്റൊരു മുഖവുമുണ്ടായിരുന്നു ആ കൂട്ടത്തില്‍.. ആതിര!<br />
<br />
ലൈബ്രറിയിലെ പുസ്തകങ്ങളും കംബ്യൂട്ടറുകളും കൂട്ടുകാരായി മാറി, ഞാന്‍ മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറിയിരുന്ന ആതിര ഒരിക്കല്‍ എന്റെ മുന്പില് വന്നു. മൂന്നു വര്‍ഷം മുന്‍പ് എന്റെ മനസ്സില്‍ കൊണ്ടുനടന്ന, ആ തൂണിനെ നോക്കി പറയാതെ പറഞ്ഞ അതേ കാര്യങ്ങളുടെ ആവര്‍ത്തനം.<br />
<br />
ഞാന്‍ എന്താ പറയാന്‍ വരുന്നതെന്ന് ശ്രീക്കറിയാം....! അവള് പറഞ്ഞുകൊണ്ടേയിരുന്നു....<br />
<br />
പോകുന്നില്ലേ... എന്താടോ ഓര്‍മകള്‍ അയവിറക്കുകയാണോ.. റിംങ്ങിനുപകരം സുഹൃത്ത് തോമസ് വര്‍ത്തമാനത്തില്‍ തിരിച്ചെത്തുവാന്‍ സഹായിച്ചു.<br />
ഹേയ് നത്തിങ്ങ്.. ഞാന്‍ ഞാന്‍..<br />
ഓ കെ , ഞാന്‍ പോകുന്നു..<br />
ഹേയ് തോമസ്, കോഫീ ഡേ വരെ ഒരു ലിഫ്റ്റ് തരുമോ...<br />
അതിനെന്താ.... എന്താടോ പതിവില്ലാതെ കോഫീ ഡേയില്‍....?<br />
ഞാനതിനു മറുപടി പറഞ്ഞില്ല..<br />
<br />
<br />
അനു പറഞ്ഞതിലും, രണ്ടു മണിക്കൂര്‍ മുന്‍പേ ഞാന്‍ കോഫീ ഡേയില്‍ വന്നിരിക്കുന്നു.. എന്തിന്..? ഒരു ഗ്രീന്‍ ആപ്പിള്‍ സോഡ ഞാന്‍ ഓര്‍ഡര്‍ ചെയ്തു... <br />
<br />
ഇടയ്ക്ക് നാട്ടില്‍ പോയിരുന്നു...ദേവീക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയി.. അവള് അര്‍ച്ചന, ദേവീ സങ്കല്പമാണൊ എന്നറിയില്ല.. പക്ഷെ കണ്‍കുളിരെ കാണാനുള്ള ഭാഗ്യം മാത്രം.. അതേ പേടിയോടു കൂടി എന്നെ തിരിച്ചറിഞ്ഞിരുന്നു അവള്. അടുത്തേക്കെത്തിയപോഴേക്കും നടന്നകന്നിരുന്നു അവള്.<br />
<br />
ശ്രീ, വീട്ടില്‍ പോയില്ലേ..?<br />
<br />
അനു വന്നിരിക്കുന്നു.. ! അതേ വേഷത്തില്‍ എന്നെ കണ്ടിട്ടാകും ചോദിച്ചത്..? അവള് എന്നത്തേതിനേക്കാളും ഒരുങ്ങിയിരുന്നു. ഒരു ചെറു ചിരിയോടെ അവള് എന്റെ അടുത്തിരുന്നു, എന്റെ മനസ്സറിയുന്നതുപോലെ സാരിയുടുത്തിരുന്നു. ആ ചുരുണ്ട മുടി അവള് അഴിച്ചിട്ടിരുന്നു.. (മനസ്സിനെ തിരിച്ചറിയാനുള്ള കഴിവാണോ സ്നേഹം...)<br />
<br />
എന്താ ശ്രീ.. മുഖം വല്ലാതിരിക്കുന്നത്..? <br />
<br />
ജീവിതം ആവര്‍ത്തനങ്ങളുടെ പതിപ്പുകളാണെന്നാരോ പറഞ്ഞുകേട്ടിരിക്കുന്നു. അന്ന് ലൈബ്രറിയില്‍ ചോദിച്ച അതേ ചോദ്യങ്ങള്‍ ഇന്ന് കോഫീ ഡേയില്‍.. തനിയാവര്‍ത്തനങ്ങള്‍..<br />
ഈ മനസ്സില്‍ ഇന്ന് ആതിരയോ, അനുവോ ഇല്ല എന്നുതന്നെ പറയാം... എല്ലാം അച്ചുവിനേക്കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു. താനല്ലായിരുന്നു എന്നത് പറയുവാന്‍ വേണ്ടി മുഖം കാട്ടിയ വൈഷമ്യമാണ് നീ തിരിച്ചറിഞ്ഞത്...<br />
<br />
അതെ ജീവിതം ആവര്‍ത്തനങ്ങളുടെ പതിപ്പുകളാണ്, രണ്ട് ഒഴിഞ്ഞ ഗ്ലാസുകളും പൊടിക്കണ്ണീരും അവശേഷിപ്പിച്ച് ആ ടേബിള്‍ വീണ്ടും ആരെയോ കാത്തിരുന്നു... ഓര്‍ക്കുന്നു അതേ കണ്ണീരും അടക്കപ്പിടിച്ച ഏങ്ങലുകളും ആ ലൈബ്രറിയില്‍...<br />
ഇനി തനിആവര്‍ത്തനങ്ങള്‍ അവശേഷിക്കാതിരിക്കുവാന്‍, അച്ചു എന്ന ഫോണ്‍ നമ്പര്‍ ഞാന്‍ പരതി....സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com5tag:blogger.com,1999:blog-4157810252292257353.post-77425231881166348002010-06-14T18:47:00.000+05:302010-06-14T18:47:14.774+05:30മറയില്ലാക്കാഴ്ചകള്‍ കാണാം<div style="text-align: center;">പുതു മണ്ണുപുതയ്ക്കും പുതുപാടങ്ങള്‍-</div><div style="text-align: center;">കൊടിനാട്ടികള്‍ ഉഴുതുമറിപ്പതു കാണാം.</div><div style="text-align: center;">അഞ്ചരസെന്റില്‍ കടമേറിക്കെഞ്ചും-</div><div style="text-align: center;">കണ്ണീര് വാര്‍ക്കും കര്‍ഷകനെക്കാണാം.</div><div style="text-align: center;"><br />
</div><div style="text-align: center;">പൊട്ടിയൊലിക്കും ഓടക്കരികില്‍-</div><div style="text-align: center;">കരിക്കലം കഴുകും കൈകള്‍ കാണാം.</div><div style="text-align: center;">ഇലയില്ലാത്തൊരു മരത്തിലാടും തൊട്ടിലില്‍-</div><div style="text-align: center;">റൊട്ടിപ്പൊടികള്‍ പറുക്കും കാക്കകള്‍ കാണാം.</div><div style="text-align: center;"><br />
</div><div style="text-align: center;">നാളെ ജനിക്കേണ്ട ആ കുരുന്നിനെ-</div><div style="text-align: center;">ഇന്നു ജനിപ്പിക്കും കാഴ്ചകള്‍ കാണാം.</div><div style="text-align: center;">ഇന്നു ജനിച്ചുടന്‍ കരിഞ്ചന്തയില്‍-</div><div style="text-align: center;">ഗാന്ധിത്തലകളില്‍ തൂക്കം വെയ്പതുകാണാം.</div><div style="text-align: center;"><br />
</div><div style="text-align: center;">ചുമടുചുമന്നു നടന്നകലുന്ന കുരുന്നിന്-</div><div style="text-align: center;">പാദം കൊണ്ടമരും പാതകള്‍ കാണാം.</div><div style="text-align: center;">പാതയിലെക്കുഴിയില്‍ വാഴനടും-</div><div style="text-align: center;">വിപ്ലവത്തിന് വെളിപാടിനെക്കാണാം.</div><div style="text-align: center;"><br />
</div><div style="text-align: center;">വീതിപെരുത്തൊരു റോഡിന്നരുകില്‍-</div><div style="text-align: center;">പാതിപൊളിഞ്ഞ പല നിര്‍മ്മിതി കാണാം.</div><div style="text-align: center;">കെട്ടിമറച്ചൊരു കൊച്ചുകടയില്‍-</div><div style="text-align: center;">മദ്യക്കുപ്പികള്‍ അടുങ്ങിയിരുപ്പതുകാണാം.</div><div style="text-align: center;"><br />
</div><div style="text-align: center;">അമ്പലമുക്കില്‍ അരയാല്‍ത്തറയില്‍-</div><div style="text-align: center;">കഴുത്തറത്ത പല കുപ്പികള്‍ കാണാം.</div><div style="text-align: center;">ഉടുതുണിയില്ലാതിഴയും കൂലിപ്പടതന്‍ കുടുംബം-</div><div style="text-align: center;">പെരുവെയിലില്‍ പെട്ടുഴലുന്നതുകാണാം.</div><div style="text-align: center;"><br />
</div><div style="text-align: center;">കുത്തിനിറച്ചോരാ ലോറികളില്‍ പല-</div><div style="text-align: center;">പല മൂലകളില്‍ മൂക്കയറുകള്‍ കാണാം.</div><div style="text-align: center;">വരിവരി നിരയായ് അറവിന് ശാലയില്‍-</div><div style="text-align: center;">ഊഴം കാത്തുകിടക്കും മാടുകളെക്കാണാം.</div><div style="text-align: center;"><br />
</div><div style="text-align: center;">സമയം തെറ്റിയതോടും ബസ്സില്‍ കാശിനു-</div><div style="text-align: center;">വളയം പിടിക്കും മരണപ്പാച്ചിലുകാണാം.</div><div style="text-align: center;">നിലയില്ലാത്താ നിയന്ത്രണമോ ഒടുവില്‍-</div><div style="text-align: center;">തറയില്‍ രക്തം ചീറ്റി ചിതറിപ്പതുകാണാം.</div><div style="text-align: center;"><br />
</div><div style="text-align: center;">പ്രതിഫലനങ്ങള്‍ നിലച്ചോരാറിനു കുറുകെ-</div><div style="text-align: center;">കൈവരിയില്ലാത്തൊരു പാലം കാണാം.</div><div style="text-align: center;">കട്ടുമുടിച്ചിട്ടാ കൊടികെട്ടിയകാറില്‍-</div><div style="text-align: center;">കാട്ടാളന്മാര് കാട്ടും ഗോഷ്ടികള്‍ കാണാം.</div><div style="text-align: center;"><br />
</div><div style="text-align: center;">മറയില്ലാതെ കിടക്കും ഈ കാഴ്ചകള്‍ കാണാന്‍-</div><div style="text-align: center;">കണ്ണില്‍ കറുത്തചില്ലുകള്‍ വെയ്പതുകാണാം.</div><div style="text-align: center;">മറയില്ലാതെ കിടക്കും ഈ കാഴ്ചകള്‍ കാണാന്‍-</div><div style="text-align: center;">പലരും കണ്ണില്‍ കറുത്തചില്ലുകള്‍ വെയ്പതുകാണാം.</div><div style="text-align: center;"><br />
</div>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com7tag:blogger.com,1999:blog-4157810252292257353.post-70403395990786153682010-06-06T20:50:00.001+05:302010-06-06T21:01:40.945+05:30പുസ്തകപ്പുരയിലെ പ്രണയം<div style="text-align: center;">ഗ്രന്ഥപ്പുരയിലെ പല തട്ടുകള്‍ക്കിടയിലെ ദൃഷ്ടിതന്‍ </div><div style="text-align: center;">കോണില്‍, വശ്യചിന്തതന്‍ കണ്മുനക്കുടുക്കിലായ് </div><div style="text-align: center;">ഒത്തിരിനാളായ് വന്നുപെട്ടോരു സൗന്ദര്യ ജന്മമേ.</div><div style="text-align: center;"><br />
</div><div style="text-align: center;">കണ്ടില്ലീ സ്നേഹഭരിതമായ് തേടുമീ കണ്കളെ, </div><div style="text-align: center;">കഷ്ടമായ് നീ തേടും നൂറ് അക്ഷരക്കൂട്ടിലീ</div><div style="text-align: center;">നഷ്ടമായ് തീരുമീ പല നിമിഷങ്ങളത്രയും.</div><div style="text-align: center;"><br />
</div><div style="text-align: center;">എതിരേ ഇരുന്നിട്ടും, പാഴായി ഞാനെന്ന ലക്ഷ്യവും</div><div style="text-align: center;">ഇമചേരാതെ പലതാളുകള്‍ പരതുന്ന തളരാത്ത </div><div style="text-align: center;">നിന് ഒരു നോക്കിന്റെ നോവാത്ത ശരവര്‍ഷവും.</div><div style="text-align: center;"><br />
</div><div style="text-align: center;">നഷ്ടമായിരുന്നെങ്കില്‍ അത്രയും ചേര്‍ന്നോടിയാ </div><div style="text-align: center;">കണ്ണിന്റെ കൂട്ടിന്ന്, ഒരു കോണില്‍ എവിടെയോ</div><div style="text-align: center;">ഞാനെന്ന സ്നേഹത്തിന് നിഴലിനെക്കാണുവാന്‍.</div><div style="text-align: center;"><br />
</div><div style="text-align: center;">ചോരുന്ന സമയവും, അക്ഷമമായ് തിടുക്കവും,</div><div style="text-align: center;">പൊലിയുന്ന വിയര്പ്പിന് കണങ്ങളും, വാക്കുകള്‍ </div><div style="text-align: center;">കൂട്ടിക്കിഴിച്ചീ ഹൃദയം തുടര്‍ന്നു തുറന്നു ഞാന്‍. </div><div style="text-align: center;"><br />
</div><div style="text-align: center;">ഇമകളിണചേര്‍ന്ന്, അധരങ്ങള്‍ എന്തിനി, പൊഴിയ്ക്കു-</div><div style="text-align: center;">മെന്നറിയാതെ, പരതുന്ന വാക്കുകള്‍ തടയാതെ, </div><div style="text-align: center;">ആ മുഖം താഴ്ന്നിറങ്ങി ഹൃദയത്തിലെവിടെയോ.. </div><div style="text-align: center;"><br />
</div><div style="text-align: center;">തിരശീല നീക്കി തെളിഞ്ഞുവാ മുഖ ദീപശാലീനത,</div><div style="text-align: center;">ഹൃദയ വാതില്‍ തുറന്നുകൊണ്ടിറങ്ങിവന്നുവാ, നാണം </div><div style="text-align: center;">പ്രതിഭലിപ്പിച്ചുകൊണ്ടിരുന്നുവെന്‍ മുന്പില്.</div><div style="text-align: center;"><br />
</div><div style="text-align: center;">നൂറു നിലാവിനും നാണം വരുമ്പോലെ, ഒരുനോക്കു</div><div style="text-align: center;">നല്കിയാ നിന്മുഖം, പറഞ്ഞു, ഹൃദയത്തിലെവിടെയോ </div><div style="text-align: center;">വരച്ചിരുന്നു ആ നിഴലിന്റെ നിറമാര്‍ന്ന രൂപത്തെ എപ്പൊഴോ..!</div><div style="text-align: center;"><br />
</div><div style="text-align: center;">നിഴലിനും ചായം നിറയുന്നു ഇന്നിതാ ഈ താളിലും, </div><div style="text-align: center;">പുണരുന്നു ഹൃദയതരംഗങ്ങള്‍ പരസ്പരം നിശബ്ദമായ്.</div><div style="text-align: center;">പുണരുന്നു ഹൃദയതരംഗങ്ങള്‍ നിരന്തരം നിശബ്ദമായ്.</div>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com6tag:blogger.com,1999:blog-4157810252292257353.post-23407735255649772302010-02-03T12:49:00.000+05:302010-02-03T12:49:06.721+05:30ഭീരു<div style="text-align: center;">ഉള്ളിലൊരായിരം</div><div style="text-align: center;">പല ഭീതി നിറച്ചുവീ-</div><div style="text-align: center;">പുക്കിളിന് കൊടി-</div><div style="text-align: center;">പൊട്ടിയിറങ്ങിയീ ഭൂമിയില്‍.</div><div style="text-align: center;"><br />
</div><div style="text-align: center;">ജനിച്ചുടന്‍ പല മാത്രയില്‍ </div><div style="text-align: center;">പല സൂചികള്‍ കുത്തി-</div><div style="text-align: center;">ത്തുരന്നു മാസം, </div><div style="text-align: center;">മരണത്തിന് ഭീതിയില്‍ .</div><div style="text-align: center;"><br />
</div><div style="text-align: center;">ഇഴ ജന്തുവിനേപ്പോലി-</div><div style="text-align: center;">ഴയാന്‍, പെട്ടുഴലുന്നു,</div><div style="text-align: center;">ഈ തൊട്ടിലിന്-</div><div style="text-align: center;">കെട്ടിലെ ഭീതിപ്പിടിയില്‍.</div><div style="text-align: center;"><br />
</div><div style="text-align: center;">തൊട്ടിലിന് പിടിവിട്ടി-</div><div style="text-align: center;">റങ്ങി, ഇഴയുവാന്‍,</div><div style="text-align: center;">നീലവിരിപ്പേകീയോ-</div><div style="text-align: center;">രാ നിഴലിലെ ഭീതിയില്‍.</div><div style="text-align: center;"><br />
</div><div style="text-align: center;">നിഴലെറിഞ്ഞ ദീപ-</div><div style="text-align: center;">മെരിഞ്ഞണഞ്ഞപ്പോള്‍,</div><div style="text-align: center;">ഭീതി പകര്‍ന്നുവാ ഇരുളിന്, </div><div style="text-align: center;">കറുപ്പേറുമാ അന്ധത.</div><div style="text-align: center;"><br />
</div><div style="text-align: center;">മാമുണ്ണുവാനായി, വീണ്ടും </div><div style="text-align: center;">നിറച്ചുവാ ഭീതി കൊലുസ്സിന്-</div><div style="text-align: center;"> കിലുക്കമായ്, നീണ്ട </div><div style="text-align: center;">ദംഷ്ട്രതന്‍ ഇരുട്ടിന് കഥ.</div><div style="text-align: center;"><br />
</div><div style="text-align: center;">നുണയാതെ, ഭീതിയോടെ-</div><div style="text-align: center;">യാ നൂറു അരിമണികളിറങ്ങി</div><div style="text-align: center;">കൂടെ, കള്ളമാം പാതിരാ-</div><div style="text-align: center;">പ്പാറതന്‍ കുഞ്ഞു കഷണവും.</div><div style="text-align: center;"><br />
</div><div style="text-align: center;">രാത്രിയിലെ കൊള്ളിയാന്‍-</div><div style="text-align: center;">മഴയിലും, മുത്തശ്ചി തന് </div><div style="text-align: center;">മടിയിലും, പഴയ ചുടലയുടെ </div><div style="text-align: center;">രക്തദാഹത്തിന് ഭീതിയും.</div><div style="text-align: center;"><br />
</div><div style="text-align: center;">ഉറങ്ങുവാന്‍ അറിയാതെ,</div><div style="text-align: center;">സ്വപ്നത്തിലും ഭീമമാം-</div><div style="text-align: center;">താടക ഭീതിതന് ദാഹ-</div><div style="text-align: center;">രക്തം ചുരത്തി നിറച്ചു.</div><div style="text-align: center;"></div><div style="text-align: center;"><br />
</div><div style="text-align: center;">പല നാളുകള്‍ ഉണ്ണാതെ</div><div style="text-align: center;">ഉണ്ടുറങ്ങുമ്പോള്‍ പഴ-</div><div style="text-align: center;">കഥയായി വളര്‍ന്ന, കുരു-</div><div style="text-align: center;">ന്നിലെ ഭീതിതന് വേരുകള്‍.</div><div style="text-align: center;"><br />
</div><div style="text-align: center;">മൂളുന്ന ചൂരലും, അക്ഷര</div><div style="text-align: center;">മാലയും, ചുവപ്പിന് മഷിയുടെ </div><div style="text-align: center;">അടയാള കാവ്യവും രചിച്ചു-</div><div style="text-align: center;">പുതിയ ഭീതിയുടെ രൂക്ഷമാം മുഖം.</div><div style="text-align: center;"><br />
</div><div style="text-align: center;">അയല്പക്കത്തെ തുലനവും തൂക്കവും,</div><div style="text-align: center;">അഛനമ്മയുടെ ശാഠ്യവും വാശിയും,</div><div style="text-align: center;">പിടിമുറുക്കി അഴിയാത്ത</div><div style="text-align: center;">ഭീതിയുടെ കരാള ഹസ്തങ്ങള്‍.</div><div style="text-align: center;"><br />
</div><div style="text-align: center;">കഴുത്തിലൊരു കയറിട്ടു-</div><div style="text-align: center;">കുരുക്കുവാന്‍ തുനിഞ്ഞുവാ-</div><div style="text-align: center;">ഭീരു, എടുത്തുകളഞ്ഞുവാ-</div><div style="text-align: center;">കയറിന് കുരുക്കും ഭീതിയാല്‍.</div><div style="text-align: center;"><br />
</div><div style="text-align: center;">പിന്നെയും അടിമയായ്,</div><div style="text-align: center;">ജീവിതം തീറെഴുതി,</div><div style="text-align: center;">ഭീതിയുടെ ജന്മിയായ് </div><div style="text-align: center;">വാഴുന്നു, ഇന്നിതാ ഈ ഭീരു.</div><div style="text-align: center;"><br />
</div><center></center><center></center><center></center><center></center><center></center><center><a href="http://creativecommons.org/licenses/by-nc-nd/2.5/in/" rel="license" target="_blank"><img alt="Creative Commons License" src="http://i.creativecommons.org/l/by-nc-nd/2.5/in/80x15.png" style="border-width: 0pt;" /></a></center><div style="text-align: center;"></div>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com12tag:blogger.com,1999:blog-4157810252292257353.post-18164975739782422282010-01-25T18:02:00.001+05:302010-01-26T00:09:15.721+05:30ഇറ്റുവീഴുന്ന ജീവിതംഇന്നലെ ഹൃദയം തല്ലിത്തകര്‍ത്തവന്‍,<br />
കൊണ്ടുപോയിരുന്നു ഈ ജീവനേയും.<br />
പിന്നെയെന്തിനീ ജീവശ്ചവം പോലെ,<br />
ഭാരമായ് ഭൂമിയില്‍, പിന്നെ ഏകയായ്.<br />
<br />
ആഴത്തിലാ മൂര്‍ഛ ഇറങ്ങി,<br />
കൈത്തണ്ടില്‍ ചീറ്റിയൊഴുകി വിഷാദം<br />
രക്തക്കൊഴുപ്പില്‍ വറ്റിത്തുടങ്ങിയോ..<br />
ആ ഹൃദയത്തിന് മുറിപ്പാടുകള്‍..?<br />
<br />
ചോര്‍ന്നുവോ കൊടും കൊഴുപ്പില്‍,<br />
അലിഞ്ഞുവീ ജീവിത വേദനകള്‍?<br />
കൊട്ടിക്കൊഴിഞ്ഞു, നിമിഷം നിലത്തില്‍,<br />
നെഞ്ചിടിപ്പിന് താളം തകിടം മറിഞ്ഞു.<br />
<br />
ഇരുട്ടിന്റെ മൂടാപ്പ് കണ്ണില്‍ പൊതിഞ്ഞു,<br />
വീണുവാ ചേതന രക്തക്കളത്തില്‍.<br />
വെള്ളയാം പട്ടില്‍ സ്നേഹത്തിന് കറയായി,<br />
ജീവനോ എണ്ണിത്തുടങ്ങി വേര്‍പാടിനായ്.<br />
<br />
അലറിക്കരഞ്ഞുകൊണ്ടാ കരങ്ങള്‍,<br />
കോരിയെടുത്തു, നെഞ്ചോടടിപ്പിച്ചു.<br />
പൊന്നഛന്റെ കണ്ണിലും ചുവപ്പു പടര്‍ന്നു,<br />
നാലു ചക്രങ്ങള്‍ ചുമന്നു പാതി ശവങ്ങളെ.<br />
<br />
ജീവനെ തിരികെപ്പിടിക്കുവാന്‍, വിയര്‍ത്തുവാ,<br />
ജീവന്റെ രക്ഷകര്‍ പലവിധം.<br />
ഉറ്റുനോക്കിയിരുന്നു, നടന്നു, നീരോടെ,<br />
പല കണ്ണുകള്‍, കണ്ണാടിച്ചില്ലിനുമപ്പുറം.<br />
<br />
ഓര്‍ത്തില്ലയോ, കത്തി കയ്യിലേടുത്തപ്പോള്‍<br />
നോവുമിവര്‍ മുറിവിനേക്കള്‍ ആഴത്തിലെന്ന്.<br />
സ്വയം വെറുത്ത ഹൃദയത്തിലെവിടെയോ,<br />
വെറുപ്പിന്റെ, ഭ്രാന്തിന്റെ ചേഷ്ടകളിതത്രയും.<br />
<br />
മേല്‍ച്ചുവരുകള്‍ നോക്കി തുറന്നു,<br />
പുതു ജീവിതം പതുക്കെ പതുക്കെ.<br />
ജീവനും തോല്പിച്ച, മടുപ്പില്‍, മുഷുപ്പില്‍,<br />
കരഞ്ഞു അവള്, ഏങ്ങിക്കരഞ്ഞു.<br />
<br />
കരമ്പിടിച്ചരികിലിരിക്കുവാന്‍,<br />
അവന് വരുകയില്ലെങ്കിലും,<br />
കരങ്ങള്‍ പിടിച്ചുകൊണ്ടു രണ്ടുപേര്‍,<br />
കരഞ്ഞുകൊണ്ടവളുടെ കണ്ണീരൊപ്പുന്നു.<br />
<br />
ഹേ! ജീവനേ..! രക്തമിറ്റിടുമ്പോള്‍,<br />
ഓര്‍ത്തുവോ നിന്റെ മാതാപിതാക്കളെ ?<br />
വെറും കപടമാം സ്നേഹ നാട്യത്തിലോ വില..?<br />
അതോ രക്തബന്ധത്തിന് വാത്സല്യത്തിനോ..? <br />
<br />
<br />
<center><a href="http://creativecommons.org/licenses/by-nc-nd/2.5/in/" rel="license" target="_blank"><img alt="Creative Commons License" src="http://i.creativecommons.org/l/by-nc-nd/2.5/in/80x15.png" style="border-width: 0pt;" /></a></center>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com4tag:blogger.com,1999:blog-4157810252292257353.post-8920483578941838812010-01-08T15:49:00.000+05:302010-01-08T15:49:44.096+05:30കാര്‍ഡ്ബോര്‍ഡ് പെട്ടിയിലെ കൂട്ടുകാര്‍.<div style="text-align: justify;">മുന്നിലത്തെ ബഞ്ചില്‍ അര്ജ്ജുന് അവന്റെ അഛന്റെയും അമ്മയുടെയും കൂടെ ഇരിക്കുന്നു. ഹെഡ്മാസ്റ്ററുടെ പ്രസംഗത്തിലല്ല അവരുടെ ശ്രദ്ധ, തമ്മില്‍ എന്തൊക്കെയോ പറയുന്നു. ഈ സ്കൂളില്‍ ഇതെന്റെ ആദ്യത്തെ വാര്‍ഷികമാണ്.<br />
</div><blockquote>ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍, പ്രെയിസ് ഗോസ് ടു തോമസ്.....!<br />
<br />
ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തോമസ്.....!<br />
</blockquote><div style="text-align: justify;">എല്ലാവരും എന്നെ നോക്കി, എന്തിനാണ് എല്ലാവരും എന്നെ നോക്കുന്നത്..!<br />
</div><blockquote>തോമസ് കം ടു ദ സ്ടേജ്....!<br />
</blockquote><div style="text-align: justify;">അപ്പോഴാണ് തോമസ് എന്നുള്ളത് എന്റെ പേരാണല്ലോ എന്ന തിരിച്ചടിവുണ്ടാകുന്നത്...!<br />
</div><blockquote>പോടാ, എടാ പോകാന്‍...! <br />
</blockquote><div style="text-align: justify;">അടുത്തിരുന്ന കൂട്ടുകാര്‍ തിരക്കു കൂട്ടി....! അര്‍ജ്ജുന്റെ അഛനും അമ്മയും അടക്കം എന്നെ നോക്കി.. വാര്‍ഷികാഘോഷത്തിന്റെ ആദ്യത്തെ ട്രോഫി എനിക്ക്..! എനിക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സന്തോഷം, എല്ലാവരും എന്നെ തന്നെ നോക്കുന്നു ആരാധനയോ കുശുമ്പോ..? രോഹിതിനോട് അവന്റെ അഛന് ചോദിക്കുന്നു, “കണ്ടു പഠിക്കടാ...! നിനക്കിത്രേം സൌകര്യമുണ്ടായിട്ടും...!” അതെന്താണോ അങ്ങനെ പറഞ്ഞത്..? ഞാന്‍ സ്റ്റേജിലേക്ക് നടന്നു...!<br />
</div><div style="text-align: justify;"><br />
</div><blockquote>സെക്കന്‍ഡ് പ്രേയ്സ് അര്ജ്ജുന് നാദ്.............! <br />
തേഡ് പ്രേസ് ജോസിലീന്‍ ജോസഫ്..........!<br />
</blockquote><div style="text-align: justify;"> പിന്നെയും പല പ്രാവശ്യം കയ്യടികളുടെ ഇടയിലൂടെ, മറ്റു കുട്ടികളുടെ അഛനമ്മമാരുടെ ഇടയിലൂടെ, ഒരു ചെറിയ പുഞ്ചിരി മുഖത്തു വരച്ചുകാട്ടി, അടുക്കിപ്പിടിച്ച സര്‍ട്ടിഫിക്കറ്റും, ട്രോഫിയും ഇടത്തേക്കയ്യില് താങ്ങി, അര്‍ജ്ജുന്റെ മുഖത്ത് അസൂയ നിറച്ച്, ജോസിലീന്റെ മുഖത്ത ചിരിയുടെ മുത്തുകള്‍ വാരി വിതറി സ്റ്റേജിലേക്കു നടന്നു..............!<br />
</div><div style="text-align: justify;"> <br />
</div><div style="text-align: justify;">പിന്നെ കലാപരുപാടികളായി, അവയില്‍ ചിലതില്‍ സ്ടേജില് കയറിയിറങ്ങി..! പിന്നെ ജോസിലീന്റെ നൃത്തത്തിന് കാഴ്ചക്കാരനായി ഇരുന്നു. അര്‍ജ്ജുന്റെ അമ്മ അടുത്തുവന്ന് സഹതാപത്തോടുകൂടി പറഞ്ഞു ഇനിയും പഠിക്കണം നല്ലതുപോലെ, സമ്മാനങ്ങള്‍ ഇനിയും വാങ്ങണം, ഹി ഹി കൂടെനിന്ന അര്‍ജ്ജുന്റെ മുഖം കറുത്തിരുണ്ടു. ഉച്ചയായി, ഭക്ഷണം കഴിക്കുവാനായി പുറത്തിറങ്ങി എല്ലാവരും... മരത്തിന്റെ തണലില്‍ അമ്മ അര്ജ്ജുനന് വാരിക്കൊടുക്കുന്നു, എനിക്കു മാത്രം പൊതിയില്ല, വായിലും കണ്ണിലും ഒരുപോലെ വെള്ളം നിറഞ്ഞു. ഞാന്‍ കഞ്ഞിപ്പുരയിലേക്കോടി.<br />
</div><blockquote><blockquote>ശങ്കരിയമ്മേ... ശങ്കരിയമ്മേ... ഇന്നു കഞ്ഞിയില്ലേ..?<br />
ഇല്ലല്ലോ കുട്ടാ ഇന്നു വാര്‍ഷികമല്ലേ..!<br />
</blockquote><blockquote>(ശങ്കരി അമ്മ എനിക്ക് പ്രത്യേകം പയറു തരുമായിരുന്നു, ഇന്നതുമില്ല... ).<br />
</blockquote></blockquote><div style="text-align: justify;">ശങ്കരിയമ്മയ്ക്കു മുഖത്തെന്താ ഒരു വിഷമം.? ഇന്നത്തെ സ്പെഷ്യല്‍ എനിക്ക് തരാത്തതിനാണോ ?<br />
</div><div style="text-align: justify;">എന്റെ പുറകെ വന്ന് ജോസിലീന്‍ വിളിച്ചു, കൂടെ അവളുടെ അഛന്, അഛന് ഉച്ചയൂണിന് വീട്ടിലേക്ക് വിളിച്ചു, ദൈവമേ ആരോ പറഞ്ഞു വെച്ചപോലെ...!( ശങ്കരി അമ്മയുടെ പ്രാര്‍ത്ഥനയാകും ) സ്കൂളിന്റെ മതിലിനപ്പുറത്താണ് ജോസിലീന്റെ വീട്.<br />
</div><div style="text-align: justify;">ഹായ്, ഭിത്തിയിലെ കണ്ണാടിക്കൂടില്‍ നിരന്ന് പാവകള്‍, ബൊമ്മകള്‍ കരടിക്കുട്ടികള്‍... എന്ത് രസം. ഞാന്‍ ആദ്യമായി കാണുകയാ വീട്ടില്‍ ഇത്രയും പാവകള്‍. പള്ളിപ്പെരുന്നാളിന് കടയില്‍ അടുങ്ങിയിരിക്കുന്നതുപോലെ. മുകളിലത്തെ തട്ടില്‍, അവള്‍ക്കു കിട്ടിയ ട്രോഫികള്‍ നീളമനുസരിച്ച് അടുക്കി വച്ചിരിക്കുന്നു.<br />
</div><div style="text-align: justify;">എന്റെ പഴയ ട്രോഫികള്‍ എവിടയാണ്, ഞാന്‍ ഒരു നിമിഷം ആലോചിച്ചു പോയി. കുപ്പി പ്ലേറ്റില്‍ നല്ല ചോറ് പിന്നെ നിറയെ കറികളും, മൂക്കില്‍ കൂടി മണം തുളച്ചു കയറി. കൈ കഴുകണം എന്നും പ്രാര്‍ത്ഥിക്കണമെന്നും അഛന് എന്നും പറയുന്നതോര്‍ത്തു. പിന്നെ ഒരു തീറ്റ, ഹായ് ഇതുവരെ ഇങ്ങനെ കഴിച്ചിട്ടില്ല.... രോഹിതിനോട് അവന്റെ അഛന് പറഞ്ഞതിന്റെ പൊരുള്‍..?????<br />
</div><div style="text-align: justify;"> <br />
</div><div style="text-align: justify;">ജോസിലീന്‍ തിരിച്ച് വന്നില്ല, അവര്‍ കാഴ്ച ബംഗ്ലാവിലേക്ക് പോകുകയാണത്രേ..! ഞാന്‍ സ്കൂളിലെത്തി പരുപാടികള്‍ക്കിടയിലും പിന്നെ ചിന്ത കാഴ്ച ബംഗ്ലാവിനേക്കുറിച്ചായിരുന്നു.<br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">പരുപാടിയെല്ലാം കഴിഞ്ഞ് ഞാന്‍ തിരിച്ചു വന്നു. ഒരു വര്‍ഷം പഴക്കമുള്ള ആ കാര്‍ഡ്ബോര്‍ഡ് പെട്ടി തേടി നടന്നു, മദറിനോടു ചോദിച്ചപ്പോള്‍ സ്റ്റോര്‍ റൂമിലുണ്ടാകും എന്നു പറഞ്ഞു, താക്കോല്‍ വാങ്ങി ഞാന്‍ ഓടി, തപ്പിക്കണ്ടുപിടിച്ചു, പഴയവക്ക് പൊടിപിടിക്കാന്‍ പുതിയ കൂട്ടുകാരെത്തിയ സന്തോഷത്തിലാണെന്നു തോന്നുന്നു, എന്നെ നോക്കി പഴയ ട്രോഫികള്‍ ചിരിക്കുന്നു.<br />
</div><div style="text-align: justify;">താക്കോല്‍ തിരികെ ഏല്‍പ്പിക്കുവാന്‍ ഞാന്‍ മുന്‍പിലത്തെ ഓഫീസില്‍ ചെന്നു..? ആരോ വന്നിരിക്കുന്നു,<br />
</div><blockquote>മോനേ..! ഇത് സെയിന്റ് തോമസ് ഓര്‍ഫനേജിന്റെ ഓഫീസല്ലേ..? മദറിനെ കാണുവാന്‍ വന്നതാ ?<br />
</blockquote><div style="text-align: justify;">അതെ, മദര്‍ ഇപ്പോള്‍ വരും എന്ന മറുപടി നല്കി ഞാന്‍ അകത്തേക്കു പോയി, കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ അടുത്തവര്‍ഷം കൂട്ടുകാരെ കൊടുക്കുവാന്‍ ഉള്ള ഒരുക്കത്തിനായി. അടുത്ത പ്രാവശ്യം അര്ജ്ജുന് വലിയ ട്രോഫി തട്ടിയെടുക്കാതിരിക്കാനുള്ള വാശിയോടെ.....! <br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><center><a href="http://creativecommons.org/licenses/by-nc-nd/2.5/in/" rel="license" target="_blank"><img alt="Creative Commons License" src="http://i.creativecommons.org/l/by-nc-nd/2.5/in/80x15.png" style="border-width: 0pt;" /> <br />
</a></center><div style="text-align: justify;"><br />
</div>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com5tag:blogger.com,1999:blog-4157810252292257353.post-26028450995586072552009-12-29T10:53:00.008+05:302009-12-29T13:10:12.651+05:30വിശപ്പിന്റെ വഴിതണുപ്പിന് തുള്ളിയില്‍ ഉറങ്ങിക്കുതിര്‍ന്നാ കരിയിലയും,<br />ഉണങ്ങിയൊട്ടിയൊരു വയറിന്റെ വിളികേട്ടുണര്‍ന്നു.<br /><br />കുലുങ്ങിത്തെറിച്ചകന്നൊരാ തുട്ടുകള്‍,<br />തടുത്തുകൂട്ടിയൊതുക്കി കീശയില്‍.<br /><br />തടുത്തിടാന്‍, ഒരോട്ടയില്‍ കഴിയാത്തൊരാ കിങ്കരന്,<br />കുലുങ്ങിച്ചിരിച്ചുകൊണ്ട് കീഴോട്ടു ചാടി.<br /><br />വിശപ്പിന് വിളികേള്‍ക്കാതെ ചാടിയാ കശ്മലന്,<br />ക്ഷമിച്ചു, വീണ്ടും കൈകളിലൊതുക്കിപ്പിടിച്ചു.<br /><br />അടുപ്പിച്ചില്ലാരും, തുട്ടിനോടുള്ള വിശപ്പിരുന്നിട്ടും,<br />വെറുത്തു ഈ രൂപവും, പഴുത്ത നാറ്റവും.<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6VhMsDbXNZj-kXbJ5UKvjpslqSr1M0_qmCOdfpOCamYdCveXbEpLXM_3vzAvzGiK0p8dnmmY60OvLWes2lZla4OuYFn4z6QKrU-vuT6Q64nJ9mK2BN22WRFquLI8VXXgmh60nCXxA1mc6/s1600-h/Resized@beggar+Editted.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 230px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6VhMsDbXNZj-kXbJ5UKvjpslqSr1M0_qmCOdfpOCamYdCveXbEpLXM_3vzAvzGiK0p8dnmmY60OvLWes2lZla4OuYFn4z6QKrU-vuT6Q64nJ9mK2BN22WRFquLI8VXXgmh60nCXxA1mc6/s320/Resized@beggar+Editted.jpg" alt="" id="BLOGGER_PHOTO_ID_5420559387270788866" border="0" /></a><br />എച്ചിലിന് കൊട്ടയില്‍ തൊടുത്തു ദൃഷ്ടിയൊന്നെങ്കിലും,<br />മുറുമുറുത്തുകൊണ്ടവര്‍ ക്രൂരമായി തിരിച്ചുതൊടുത്തു.<br /><br />ഒത്തിനടന്ന പാദത്തിലെ പല്ലുകള്‍ ഓര്‍ത്തുകൊണ്ട്,<br />പിന്തിരിഞ്ഞു, വെടിഞ്ഞുകൊണ്ടാ മൃഷ്ടാന്ന ഭുജ്യത്തെ.<br /><br />ദൈവത്തിന് ഭിക്ഷയെ ഓര്‍ത്തു, ചെന്നുവാ പടച്ചോറിനായ്,<br />ദൈവത്തിനിപ്പോള്‍ പ്രിയം തുട്ടുതന്നെയെങ്കിലോ..?<br /><br />നീലയും വെള്ളയും കൂട്ടമായതങ്ങനെ...!<br />ഭാണ്ഡവുമേറി തൊഴുതുകൊണ്ടങ്ങനെ..!<br /><br />അക്ഷരഭാണ്ഡത്തെ തട്ടിപ്പറിച്ചുവാ പൊതിച്ചോറിനായി,<br />താങ്ങുവാന്‍ കഴിഞ്ഞല്ലതെങ്കിലും, കൊട്ടിത്തുറന്നു.<br /><br />തപ്പിത്തടഞ്ഞുവാ പുസ്തക കുന്നിലായ്, വീണ്ടും തുറന്നു,<br />ഹാ! കയ്യില്‍ തടഞ്ഞു പുതു ചൂടിന് തരംഗം ....!<br /><br />തുറന്നു! വിഴുങ്ങി! പക്ഷെ കുടുങ്ങി അന്നനാളത്തില്‍,<br />തുപ്പിക്കുരച്ചുകൊണ്ട് തള്ളിയാ ഒന്നരക്കണ്ണുകള്‍,<br /><br />കഴുത്തില്‍ ഞെരിച്ചു, അമറി വിളിക്കുവാന്‍ കഴിയാതെ.<br />വിശപ്പെന്ന കുറ്റത്തിന്, ഭൂമിയില്‍ ശിക്ഷയായ്..!<br /><br />പിഞ്ചിന് വാത്സല്യ ദേവത കനിഞ്ഞിതാ...!<br />വിശപ്പിന്റെ വഴിലെ ഉടക്കെടുത്താ ജലം...!<br /><br />കരഞ്ഞു അന്നാദ്യമായ്, ഉരുകിപ്പിടഞ്ഞുകൊണ്ട്,<br />പിന്നെയും പൊളിഞ്ഞു, വാ! വിശപ്പിന്റെ വിളിയില്‍.<br /><br />എച്ചിലിന് കയ്യുകള്‍ ഭാണ്ഡം നിറച്ചു.....<br />അക്ഷരക്കെട്ടിനെ അരമനയിലയക്കുവാന്‍.<br /><br />നാളെയും ഒരു പൊതിച്ചോറുമായി വരുമെന്നോതി,<br />മാഞ്ഞുവാ ദേവത ഭാണ്ഡം ചുമന്നുകൊണ്ട്...!<br /><br />വിശപ്പിന് വഴിയിലെ ദിവ്യ ദേവതയെക്കണ്ടു...!<br />നാളയും വരുമോ ഒരു പൊതിച്ചോറുമായി..?<br /><br /><center><a rel="license" href="http://creativecommons.org/licenses/by-nc-nd/2.5/in/" target="_blank"><img alt="Creative Commons License" style="border-width: 0pt;" src="http://i.creativecommons.org/l/by-nc-nd/2.5/in/80x15.png" /></a></center>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com5tag:blogger.com,1999:blog-4157810252292257353.post-65554173643103703132009-11-15T18:53:00.005+05:302009-11-16T12:15:10.707+05:30സ്നേഹത്തിന് വിങ്ങല്ഹൃദയ രാഗം വഴുതി വീണ താളുകള്‍ കീറി മാറ്റിയോ..?<br />പെയ്തൊഴിഞ്ഞീ സ്നേഹം, കണ്ണില്‍ വര്‍ഷശോകമായോ...?<br />നിന്റെ സ്വരമുറങ്ങും കനവോ, കനല്‍ക്കാറ്റായി വീശിയോ...<br />ഇന്നണഞ്ഞുവോ നീ ഒരു, മിന്നിമായും നാളമായി...?<br /><br />നീ പകര്‍ന്ന സ്നേഹബാഷ്പവും ഇന്നുറഞ്ഞ് കനലായോ..?<br />ഹൃദയത്തിന് നടവഴിയില്‍, ഇരുളും നിഴലായി നീ മാഞ്ഞുവോ?<br />സ്വയം എരിഞ്ഞു തീരുമീ യാത്രപോയ ഓര്‍മ്മയില്‍...<br />എന്തിനീ തീക്ഷണമാം വിങ്ങലിന് ശകലമായി നീ..?<br /><br />അകലും സന്ധ്യയില്‍ ഇറ്റുവീണ മഷിത്തുള്ളിയെ,<br />തേടി ഞാന്‍, തുളുമ്പുമീ മിഴിനീരിലും തൂലികാഗ്രം പോല്‍...<br />വാടിവീണ പൂവുപോല്‍, മോഹശകലമിന്നുറങ്ങിയോ?<br />നിശയിലെ നിലാവു പോലും വേനലായി മാറ്റി നീ..<br /><br />ക്ഷണികമീ ജീവിതത്തില്‍ ക്ഷണികമോ ഈ വേദന ?<br />അറിയുന്നു ഞാന്‍ ഈ വേദന, ക്ഷണികമല്ലൊരിക്കലും.<br />ആഴ്ന്നിറങ്ങിയീ വേരുകള്‍ ഹൃദയത്തെത്തുളച്ചിതാ..<br />സ്നേഹവും വളമായോ, നീറുമീ കണ്ണീരിന് മഴക്കായി...<br /><br /><center><br /><a rel="license" href="http://creativecommons.org/licenses/by-nc-nd/2.5/in/" target="_blank"><img alt="Creative Commons License" style="border-width: 0pt;" src="http://i.creativecommons.org/l/by-nc-nd/2.5/in/80x15.png" /></a></center>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com4tag:blogger.com,1999:blog-4157810252292257353.post-61477020015169060432009-10-04T15:23:00.004+05:302009-10-04T21:23:06.998+05:30പ്രതീക്ഷിക്കാത്ത മറുപടി !പശ്ചാത്തപിക്കാനും കുറ്റം പറയാനും അപലപിക്കാനും മാത്രമറിയാവുന്ന മനുഷ്യര്‍... സ്നേഹം സഹിഷ്ണുത, പരസഹായം കാലം നിന്നു പോയോ ?<br /><br /><span style="background-color: rgb(255, 255, 0);">നിങ്ങളോടുതന്നെ ചില ചോദ്യങ്ങള്‍ ചോദിക്കൂ.</span><br /><span style="background-color: rgb(255, 255, 255); color: rgb(255, 102, 102);">1. ഒരു നേരത്തെയെങ്കിലും സ്വന്തം ഭക്ഷണം വിശക്കുന്ന ഒരാള്‍ക്ക് നല്‍കിയിട്ടുണ്ടോ ?</span> <span style="color: rgb(255, 102, 102);"><br />1. ജീവിത സമയത്തൊരിക്കലെങ്കിലും പൊതുസേവനത്തിന് സമയം മാറ്റിവെച്ചിട്ടുണ്ടോ ?</span><br /><span style="color: rgb(255, 102, 102);">1. അനാവശ്യമായി ചിലവാക്കുന്ന ഒരു രൂപയെങ്കിലും മിച്ചം വെയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ ?</span> <span style="color: rgb(255, 102, 102);"><br />1. താന്‍ ചെയ്ത തെറ്റുകള്‍ പൂര്‍ണ്ണ മനസ്സോടെ സമ്മതിച്ചിട്ടുണ്ടോ ?</span><br /><span style="color: rgb(255, 102, 102);">1. മൃഗങ്ങളും മനുഷ്യരെപ്പോലെ തന്നെ സ്വതന്ത്രരാണ് ഈ ഭൂമിയില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ ?</span> <span style="color: rgb(255, 102, 102);"><br />1. കൈകൂലികൊടുക്കാന്‍ വിസമ്മതിച്ചിട്ടുണ്ടോ ?</span><br /><span style="color: rgb(255, 102, 102);">1. ഒരിക്കലെങ്കിലും രക്തദാനം നടത്തിയിട്ടുണ്ടോ ?</span> <span style="color: rgb(255, 102, 102);"><br />1. മരണാനന്തരം ശരീവയവങ്ങള്‍ മറ്റോരാള്‍ക്ക് പ്രയോജനം വരുംവണ്ണം ഉപോയഗപ്പെടുത്തിയിട്ടുണ്ടോ ? </span><br /><span style="color: rgb(255, 102, 102);">1. പൊതുമുതല്‍ എന്റെയും നിന്റെയും സ്വത്താണ് എന്നു അറിയുന്നുണ്ടോ ?</span> <span style="color: rgb(255, 102, 102);"> ഇനിയും നൂറിലേറെ ചോദ്യങ്ങള്‍....</span><br /><br /><br /><span style="background-color: rgb(255, 204, 51);">അറിഞ്ഞുകൊണ്ടുതന്നെ എല്ലാ കാര്യങ്ങള്‍ക്കും പട്ടികയില്‍ ഒന്ന് (1) എന്ന സ്ഥാനം കല്‍പ്പിച്ചിരിക്കുന്നു. </span><br /><br />ഞാന്‍ സന്തോഷിക്കുന്നു എന്നാല്‍ കഴിയുന്നത് ഞാന്‍ ചെയ്യുന്നുണ്ട്, ചെയ്തിട്ടുമുണ്ട്, ഇനി ചെയ്യുകയും ചെയ്യും..... ഒരു പച്ചയായ, വികാരങ്ങളുള്ള, എന്റെ കഴിവിനനു മറ്റുള്ളവരുടെ വേദന അറിയാനും അതില്ലാതാക്കാനും പരിശ്രമിക്കുന്ന മനുഷ്യമൃഗം.<br /><br /><br /><b><span style="background-color: rgb(255, 255, 0);">സസ്നേഹം</span></b> <span style="color: rgb(0, 153, 0); background-color: rgb(0, 0, 0);">ശ്രീ.</span><br /><br /><center><a rel="license" href="http://creativecommons.org/licenses/by-nc-nd/2.5/in/" target="_blank"><img alt="Creative Commons License" style="border-width: 0pt;" src="http://i.creativecommons.org/l/by-nc-nd/2.5/in/80x15.png" /></a></center>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com3tag:blogger.com,1999:blog-4157810252292257353.post-55802502124874979802009-08-29T01:24:00.009+05:302009-09-11T21:03:34.130+05:30കല്ലോലിനി<center><span style="font-size:85%;"><a href="http://www.paadheyam.com/magazine/Article.aspx?mid=32&lid=Sept2009" target="_blank">പാഥേയം|ലക്കം 9| സെപ്റ്റംബര്‍ 2009| ചിങ്ങം-കന്നി 1185 - ല്‍ വായിക്കൂ.</a></span> </center><br /><center><span style="font-size:85%;"><a href="http://noolizha.blogspot.com/2009/09/blog-post.html" target="_blank">വായിക്കുവാന്‍ എളുപ്പമുള്ള പതിപ്പ്</a></span></center><br /><center><div style="text-align: left;">തുംഗം തൊടുത്തൊരു ചെറുബാണമായ്<br />ജന്മം കൊണ്ടു നീ ഒരു ചെറു തുള്ളിയായ്..<br />ജനിച്ചുടന്‍ അഘം പേറി വിലപിച്ചു ...<br />അറിഞ്ഞു അവള് ആ വിരഹവേദന...<br /><br />ഘനം കൊണ്ടാ തുള്ളി, സ്വ ശക്തിയായി..<br />വിരഹവും വരമാക്കി മാറ്റിയവള്‍ ഇന്നിതാ..<br />തരുവിന്‍ ദാഹം ശമിപ്പിച്ചു തളര്ന്നവള്...<br />പ്രതിഭലം മഴയായ് തീര്‍ന്നവള്‍ക്കായ്..<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUDEO7uoVNkNIAHGHkz4J7hT_kU4fDEMOOd6_3Mbsmfz3k42-pzrQ3Y5kZMoEOZ9fGkVVrPKjgWEdI6kdR6GTEnTZE9CgUT9CQAUeKSNkgNdqY2TbFSXv3CsDnzxbkrzIx6Ch682xl7BBz/s1600-h/LittleRiver.jpg"><img style="margin: 0px auto 10px; text-align: center; width: 320px; display: block; height: 238px; cursor: pointer;" id="BLOGGER_PHOTO_ID_5375109785698703922" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUDEO7uoVNkNIAHGHkz4J7hT_kU4fDEMOOd6_3Mbsmfz3k42-pzrQ3Y5kZMoEOZ9fGkVVrPKjgWEdI6kdR6GTEnTZE9CgUT9CQAUeKSNkgNdqY2TbFSXv3CsDnzxbkrzIx6Ch682xl7BBz/s320/LittleRiver.jpg" border="0" /></a><br />യവ്വനം തീര്‍ത്തവള്‍ ഒഴുകിത്തിമിര്‍ത്തുവോ?<br />അഴകിന് ആഴങ്ങള്‍ തിളങ്ങി നിന്നിതാ...<br />പാപത്തിന് വിഴുപ്പുകള്‍ പേറുവാനായ്...<br />പിന്നെയും കഴുകി അവള് ഭൂമിതന്‍ മാറിടം.<br /><br />അരുണന് പാപത്തിന് ഘനം കൂട്ടിയോ..?<br />നിബിഡമായി നിന്നുവോ ഒഴുകുവാനറിയാതെ..<br />ആശ്രയം ഇല്ലാതെ തെങ്ങിയോ നീ...<br />വറ്റാതെ വാരിധിയില്‍ വറ്റി വരണ്ടുവോ..?<br /><br /></div><br /><a href="http://creativecommons.org/licenses/by-nc-nd/2.5/in/" rel="license" target="_blank"><img style="border-width: 0pt;" alt="Creative Commons License" src="http://i.creativecommons.org/l/by-nc-nd/2.5/in/80x15.png" /></a></center>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com3tag:blogger.com,1999:blog-4157810252292257353.post-10881588061901090632009-08-19T16:20:00.005+05:302009-08-19T16:32:24.771+05:30യതിനി<center><span style="font-size:75%;"><a href="http://noolizha.blogspot.com/2009/08/blog-post_19.html" target="_blank">വായിക്കുവാന്‍ എളുപ്പമുള്ള പതിപ്പ്</a></span></center><br /><br />തെക്കുനിന്നെത്തുന്ന വിളിയില്‍<br />കത്തുന്ന നെഞ്ചിലെ കനലിന്<br />കാവലാം നീറ്റുചോറിന്റെ ഉരുളകള്‍<br />ദര്‍ഭതന്‍ കൈകള്‍ ഊട്ടുന്നു ഇന്നിതാ<br /><br />ആഹരി രാഗത്തില്‍ തേങ്ങലായ്<br />തൂകിയാ, വേഴ്ച തച്ചുടച്ചപ്പോള്‍..<br />ഉടയുന്നു ആ വര്‍ണ വളകളും...<br />മങ്ങുന്നു സൂര്യന് സീമന്തരേഖയില്‍ ..<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjy64F3wkEu9Qrg3e7UGE4G8uJNrBTMTgNu9znT8xOJQDGA1JCrWuMKh9nOFuU_FyJRTM7kiF-es7cPasJ8T0giCoShKNT62hEUScSFHv5QaRgIbBHNEuCkue2ubs1Q4iQcm6q31KulDq0Y/s1600-h/img-sindoor.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 205px; height: 202px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjy64F3wkEu9Qrg3e7UGE4G8uJNrBTMTgNu9znT8xOJQDGA1JCrWuMKh9nOFuU_FyJRTM7kiF-es7cPasJ8T0giCoShKNT62hEUScSFHv5QaRgIbBHNEuCkue2ubs1Q4iQcm6q31KulDq0Y/s320/img-sindoor.jpg" alt="" id="BLOGGER_PHOTO_ID_5371625811111419842" border="0" /></a><br />എഴുതാത്ത ഏടിലെ വരികളെ<br />തേടി അലയുന്ന ഹൃദയത്തില്‍<br />വിഷാദഹൃത ഹ്രദത്തിലേക്കിനി<br />താഴാതെ എത്തിപ്പിടിക്കുവാന്‍...<br /><br />കഴിയാതെ നില്ക്കുന്നു ഇവള്<br />ഭര്‍ത്രി? പാണിഗൃഹീതി? ഇല്ല<br />ഇനി അവള് അമ്മയായി മാത്രം<br />മകളായി മാത്രം വാഴുന്നു ഇന്നിതാ...<br /><br />കത്തുന്ന നെയ്വിളക്കിന് നാളം<br />നീരിന് കരിമ്പുക വമിക്കുവാതെ..<br />കാറ്റില്‍ അണയുമ്പോള്‍ ആ...<br />പൈതലിന് കൂന്തലില്‍ തഴുകി<br /><br />വിതുമ്പി ഓര്‍മതന്‍ ഓളങ്ങള്‍<br />നീക്കിയാ അങ്കിതം സീമന്തികം.<br />രേഖതന്‍ പൈത്യകം നിഴലിച്ചു<br />നിന്നിതാ ഇവള് ഏകിയായ്...<br />ഇന്നിതാ ഇവള് ഏകിയായ്...<br /><br /><center><a rel="license" href="http://creativecommons.org/licenses/by-nc-nd/2.5/in/" target="_blank"><img alt="Creative Commons License" style="border-width: 0pt;" src="http://i.creativecommons.org/l/by-nc-nd/2.5/in/80x15.png" /></a></center>Unknownnoreply@blogger.com10tag:blogger.com,1999:blog-4157810252292257353.post-25075813896689992672009-08-11T11:20:00.005+05:302009-08-13T11:24:34.007+05:30പാതിരാവില്‍ വിടര്‍ന്ന പൂവ് തേടി...<div style="text-align: justify;"><center><span style="font-size:60%;"><a href="http://noolizha.blogspot.com/2009/08/blog-post.html" target="_blank">വായിക്കുവാന്‍ എളുപ്പമുള്ള പതിപ്പ്</a></span></center><br /><br />ഉറങ്ങുന്ന പൂക്കളെ വിളിച്ചുണര്‍ത്തുന്ന കിരണങ്ങള്‍ ആഹ്ലാദം നിറക്കുന്നു ശലഭങ്ങളില്‍, പക്ഷെ ഇന്നു നിറമില്ലാത്ത ശലഭമായി പാതിരാവില്‍ വിടര്‍ന്ന പൂവ് തേടി അലയുന്ന എനിക്കു, വാടിവീണ പൂവിനെ ഓര്‍ത്ത് ഒരു തുള്ളി കണ്ണുനീരു വാര്‍ക്കുവാന്‍ കഴിയുന്നില്ല, വീഴുന്നതിനു മുന്‍പു തന്നെ വീഴാന്‍ പോകുന്ന കണ്ണുനീരുകള്‍ നീ കടമെടുത്തിരുന്നു, അറിയാമായിരുന്നു നിനക്ക്, ഞാന്‍ ഓര്മകളാകുന്ന മധു നുകര്‍ന്ന്, ഹൃദയം വിതുമ്പി , ഒരായിരം ജല മൊട്ടുകള്‍ നയനത്തില്‍ വിരിയിക്കും എന്ന്.. എന്നിട്ടും നീ....! പക്ഷെ അറിയാതെ നിനക്കുതന്ന വാക്കുകള്‍ തെറ്റുന്നു, ഈ മിഴിനീരുകള് ഓര്‍മയുടെ ചാലുതീര്ത്ത് ഹൃദയത്തിന്റെ അടിത്തട്ടില്‍ തളം തീര്‍ത്തിരിക്കുന്നു, വീണ്ടും ഒരു പൂവിലെ മധുവായിമാറുവാന്‍ ഈ നീര്‍തളം ആഗ്രഗിക്കുന്നു..! അതെ, ആ കിരണങ്ങള്‍ ഇനിയും നിന്നില്‍ പതിയുമെങ്കില്‍, ഞാന്‍ വീണ്ടും ഒരു ശലഭമായി മാറുമെങ്കില്‍...!<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdkz5FeyjuE61Q6sbknkrjWP9TWBixRS1iO6YWF2HyZE3Y1TI6L-L8TP6-rHbF9qlSwOyPEr3f7ac0H3SfKpVXlq4A-OjumE0L4Z5ZC7WekEt7VYFk8XNAeR8vF9nYnzLGreFeIiGTZ_wz/s1600-h/butterflyONaFlower.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 320px; height: 240px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdkz5FeyjuE61Q6sbknkrjWP9TWBixRS1iO6YWF2HyZE3Y1TI6L-L8TP6-rHbF9qlSwOyPEr3f7ac0H3SfKpVXlq4A-OjumE0L4Z5ZC7WekEt7VYFk8XNAeR8vF9nYnzLGreFeIiGTZ_wz/s320/butterflyONaFlower.jpg" alt="" id="BLOGGER_PHOTO_ID_5368593019177873202" border="0" /></a><br />നീ വിരിയുന്നതും കാത്തിരിക്കുവാന് എനിക്ക്, മധുവായി വാര്‍ന്ന് ചാലുതീര്‍ത്ത മിഴിനീരുകള്, വറ്റിവരണ്ട് മധുരം മാറി ഉപ്പുണങ്ങിയ ഓര്‍മകളായി കൂട്ടിരിക്കുന്നു. സഞ്ചാരിയായ ആ കിരണങ്ങള്‍ എന്റെ മനസ്സിലെ നിത്യവും വിരിഞ്ഞു നില്ക്കുന്ന നിന്റെ വര്‍ണം മായാതെ നുകരുവാന്‍ എന്റെ നയനത്തില്‍ പ്രഭ ചൊരിയുന്നതും കാത്തിരിക്കാതെ, ഞാന്‍ പകല്‍ മറന്ന രാത്രിയില്‍, വാടിവീണ പൂവുതേടി, അല്ല വീണ്ടും വിരിഞ്ഞ നിന്നെ തേടി ആ അനന്തതയില്‍ പരതുന്നു.. ഒരായിരം പ്രത്യാശാ പുഷ്പങ്ങള്‍ മനസ്സില്‍ വിരിയിച്ചുകൊണ്ട് ഞാന്‍ പറന്നുയരുന്നു... നിനക്കുവേണ്ടി മാത്രം ഞാന്‍ പറന്നുയരുന്നു..<br /></div>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com11tag:blogger.com,1999:blog-4157810252292257353.post-23586943835949980462009-07-30T10:38:00.021+05:302009-08-10T16:21:14.139+05:30ആത്മബന്ധം<center><span style="font-size:85%;"><a href="http://www.paadheyam.com/Portal/Article.aspx?mid=17&lid=Aug2009" target="_blank">പാഥേയം|ലക്കം 8| ആഗസ്റ്റ് 2009| കര്‍ക്കടകം-ചിങ്ങം 1184/5-ൽ വായിക്കൂ</a></span></center><br /><center><span style="font-size:50%;"><a href="http://noolizha.blogspot.com/2009/07/blog-post_29.html" target="_blank">വായിക്കുവാന്‍ എളുപ്പമുള്ള പതിപ്പ്</a></span><center><br /><br /><div style="text-align: justify;"><span><br />ഉണ്ണീ</span>.... <span>ടാ</span> <span>ഉണ്ണീ</span>....!<br /><span>എന്നെക്കാളും</span> <span>മുന്‍പേ</span> <span>മിക്കവാറും</span> <span>അവനായിരിക്കും</span> ഉണരുക, <span>അമ്മ</span> <span>എപ്പോഴും</span> <span>പറയും</span>, “<span>നിന്നേക്കാള്‍</span> <span>പ്രായം</span> <span>കുറവല്ലേ</span> <span>അവന്</span>, <span>അവനെ</span> <span>കണ്ട്</span> <span>പടിക്ക്</span> ...!”. <span>എന്നും</span> ഉണ്ണി <span>ചായ</span> <span>കൊണ്ടുവന്നിട്ടാണ്</span> <span>ഞാന്‍</span> <span>എഴുന്നേല്‍ക്കുന്നത്</span>.<br />അവനെവിടെ..? ഉറങ്ങിപ്പോയിട്ടുണ്ടാവും.. ! ഇന്നവനു ഞാന്‍ വെച്ചിട്ടുണ്ട്..! <span>ഉണ്ണീ</span>.... <span>ടാ</span> <span>ഉണ്ണീ</span>....! പക്ഷെ ഇന്നലെ അവന് നേരത്തേ തന്നെ ഉറങ്ങിയതാണല്ലോ...! വിളികേള്‍ക്കുന്നില്ലല്ലോ അവന്, <span>ടാ</span> <span>ഉണ്ണീ...!</span><br />എന്റെ ഉച്ചത്തിലുള്ള വിളി കേട്ടിട്ടാണോ എന്തോ, അമ്മ മുറിയില്‍നിന്നും ഇറങ്ങിവന്നു, കലങ്ങി, ഉറക്കമിളച്ചപോലുള്ള ആ നോട്ടം കണ്ടിട്ട് എനിക്കു വല്ലാതെ തോന്നി. പിന്നെ ഉണ്ണിയെ ഞാന്‍ വിളിച്ചില്ല.<br />ചിലപ്പോള്‍ ഇന്നവന് ട്യൂഷന് നേരത്തേ പോയിട്ടുണ്ടാവും...! സമയം അപ്പോഴാണ് ഞാന്‍ നോക്കിയത്. സുകൂളില്‍ പോകാന്‍ നേരമായിരിക്കുന്നു.. “എന്നും വിളിക്കുന്നതല്ലേ, ഇന്നന്താ അച്ഛനുമായി വഴക്കടിച്ച് അമ്മ എന്നോടും പിണങ്ങിയോ..? സമയം പോയതു കണ്ടില്ലേ... എനിക്കു പൊതി കെട്ടി താ.. ” അമ്മയുടെ മുഖം ദയനീയമായി... “ഓ, അപ്പോള്‍ ഇന്നും ഇല്ല അല്ലേ..”<br /><br />ഒരുങ്ങിയിറങ്ങുന്നതു കണ്ടിട്ട്, പതിവില്ലാതെ അച്ഛന് ചോദിച്ചു ഇന്നു പോണോ എന്ന്..? എന്റെ ഉറക്കപ്പിച്ച മുഖം കണ്ടിട്ടാകും അങ്ങനെ ചോദിച്ചത്.. മറുപടി പറയാതെ ഞാന്‍ സൈക്കിള്‍ നോക്കി.. ഹാ ഞാനും അവനും സൈക്കിളിലാണ് പോകുന്നത്. ദൈവമേ, പഞ്ചറായിരിക്കുന്നു...! എന്റെ സൈക്കിള്‍ പെണ്‍പിള്ളാര്‍ക്കുള്ളതാണെന്ന് പറഞ്ഞ് അച്ഛനുമായി പുതിയ സൈക്കിള്‍ വാങ്ങുന്നതിനു വഴക്കടിച്ചിരുന്നു, അപ്പോള്‍ പിണങ്ങിയതാണവന്‍...!<br /><br />സ്കൂളില്‍ ചെന്നു, അവനെ കണാന്‍ സമയം കിട്ടിയില്ല, എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കുന്നു, ഛെ, താമസിച്ചിരിക്കുന്നു. പക്ഷെ ടീച്ചറിനിതെന്തു പറ്റി വഴക്കൊന്നും പറയുന്നില്ല... ഭയങ്കര ക്ഷീണം, ഡസ്കില്‍ തലവെച്ചു ഞാന്‍ ഉറങ്ങിപ്പോയി. ടീച്ചര്‍ വന്നു വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. വഴക്കുപറയും എന്നു വിചാരിച്ചു, പക്ഷെ ഒന്നു പറഞ്ഞില്ല..<br /><br />ക്ലാസ് കഴിഞ്ഞു അവന്റെ കൂടെ പോകണം, എന്നെ പറ്റിച്ചുകടന്നുകളഞ്ഞവനല്ലേ... !<br />പുസ്തകങ്ങള്‍ എടുത്തുവെയ്ചിറങ്ങാന്‍ അല്പം വൈകി, ഞാന്‍ ഓടി സൈക്കിള്‍ വെയ്ക്കുന്നിടത്തേക്കു വന്നു, കാത്തുനിന്ന് ക്ഷമകെട്ടവന്‍ പോയിട്ടുണ്ടാകും... വേഗത്തില്‍ പോകുന്ന പതിവില്ലല്ലോ അവന്..? ഞാന്‍ സ്കൂളിന്റെ ഗേറ്റും കടന്ന് ടാര്‍ റോഡിലേക്കു നോക്കി..? ഇല്ല കാണുന്നില്ല..! ആ വളവും കഴിഞ്ഞ് പോയിട്ടുണ്ടാകും, കഴിവതും വേഗത്തില്‍ ഞാന്‍ നടന്നു..! വീട്ടിലേക്കുള്ള ഇടവഴിയിലിറങ്ങി. ദൂരേ ആരോ സ്കൂള്‍ യൂണിഫോമില്‍.... ഞാന്‍ ഓടാന്‍ തുടങ്ങി..<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigGNgme4JCvjqJr8v349pRB1jLLi8D-aeF7S7_Ezwy_eO_dYYCcg6YsVkgCxR3TRowc1Xw4gyjOdnCA6OUNgle91JleA8Lcd92hzqkzsY0g-sOXTb-yM2GGyyCcLV8cgH7qhaTofVQNMFq/s1600-h/school-boy-girl.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 166px; height: 222px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigGNgme4JCvjqJr8v349pRB1jLLi8D-aeF7S7_Ezwy_eO_dYYCcg6YsVkgCxR3TRowc1Xw4gyjOdnCA6OUNgle91JleA8Lcd92hzqkzsY0g-sOXTb-yM2GGyyCcLV8cgH7qhaTofVQNMFq/s320/school-boy-girl.jpg" alt="" id="BLOGGER_PHOTO_ID_5364164059403804130" border="0" /></a><br />അപ്പോഴാണ് ഒരു വിളി പുറകില്‍നിന്ന്...! അതെ ഉണ്ണി തന്നെ! അവന്റെ കയ്യില്‍ ബാഗില്ലല്ലോ..? യൂണിഫോമിനു പകരം വെളുത്ത വസ്ത്രം..? ആ വെളുത്ത വസ്ത്രത്തില്‍ അവനെ കാണാന്‍ നല്ല ചേലുണ്ടായിരുന്നു..!<br />“അക്കയെന്താ ഇത്രേം വേഗത്തിലോടിയത്..? എന്നോട് ഇഷ്ടമില്ലല്ലേ..?”<br />“ ഇതു നല്ല കൂത്ത്, നീ പോയിട്ടുണ്ടാകുമെന്നുകരുതി ഞാന്‍ ഓടുകയായിരുന്നു..!”<br />“അക്കയെ വിളിച്ചോണ്ടുപോകാനല്ലേ ഞാന്‍ സ്കൂളിന്റെ മുന്പില് കാത്തുനിന്നത് എന്നെ കണ്ടില്ലായിരുന്നോ..?”<br />“ഇല്ല, നീ എന്തേ രാവിലെ വിളിക്കാതെ പോയത്..?<br />“ഇന്നലയേ ഞാന്‍ പോയിരുന്നല്ലോ അക്കേ.. രാവിലെ വന്നപ്പോള്‍ നല്ല ഉറക്കമായിരുന്നു, പിന്നെ സ്കൂളില്‍ വന്നു വിളിക്കാമെന്നു കരുതി... ”<br />“നമുക്കു പോകാം അക്കേ...! അക്കേടെ ഉടുപ്പിന് ഈ നിറം തീരെ ചേരില്ല....! നല്ല വെളുത്തതായിരുന്നെങ്കില്‍ എന്റേതുപോലെ ആയേനേ അല്ലേ...?”<br />“അതെ...!”<br />എന്റെ വസ്ത്രത്തിന്റെ നിറം മങ്ങിമാറുന്നതുപോലെ..! ഉണ്ടായിരുന്ന തലവേദനയും പോയി..! ഭാരമില്ലാതെ പറക്കുന്നതുപോലെ.. ഹായ് എന്തു രസം..!<br />അടുത്ത വീട്ടിലെ അമ്മൂമ്മ ആ വഴി വരുന്നു..!<br />“ഇവള്‍ക്കിതെന്താ പറ്റിയത്....?” ഒന്നുമില്ലന്നു പറഞ്ഞപ്പോഴേക്കും അവര്‍ നിലവിളിക്കാന്‍ തുടങ്ങി....!<br /><br />“ ഉണ്ണി പോയതിന്റെ ദുഃഖമാണവളേയും... ഈശ്വരാ...!”<br /><br />ഞാനും ഉണ്ണിയും ചേര്‍ന്ന് വീട്ടിലേക്കു പോയി...! അവന് വാതോരാതെ പറയുന്നുണ്ടായിരുന്നു... പുതിയ വീടിന്റെ വിശേഷങ്ങള്‍.. അതാസ്വദിച്ച് അവന്റെ കൂടെ ഞാനും... !<br /><br /><center><a rel="license" href="http://creativecommons.org/licenses/by-nc-nd/2.5/in/" target="_blank"><img alt="Creative Commons License" style="border-width: 0pt;" src="http://i.creativecommons.org/l/by-nc-nd/2.5/in/80x15.png" /></a></center></div></center></center>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com8tag:blogger.com,1999:blog-4157810252292257353.post-82272314940092328672009-07-24T16:02:00.004+05:302009-07-27T16:04:22.566+05:30മൂകസന്ധ്യ.<center><div style="text-align: left;">പകലുകൾ അകലെ അലിയും,<br />നിശയോ സന്ധ്യയില്‍ അലയും..!<br /><br />കൂടുകൾ വിട്ടൊരാ പക്ഷികൾ പാടും,<br />പാട്ടിന്റെ ഈണം പകരാമോ....?<br />സഖീ, പാട്ടിന്റെ ഈണം പകരാമോ....?<br /><br />രാവുകൾ തീർത്തൊരാ യാത്രയാം സംഗീതം,<br />ശോകമായ് തേങ്ങിയോ വിരഹമീ ഗാനം..?<br /><br />ഇന്നലെ നീ തന്ന ഓർമതൻ ചിറകുകൾ,<br />പിന്നെയും പൊഴിയുന്നതെന്തേ..?<br />സഖീ, പിന്നെയും പൊഴിയുന്നതെന്തേ..?<br /><br />ഈറനാം മിഴികൾ പറയാതെ പകരുന്നോ,<br />ശോകഗാനത്തിൽ നീറുമീ നീണ്ട നിലാമഴ..?<br /><br />അഴകാർന്ന നിൻ മുഖ ചിത്രമെഴുതുമ്പോൾ,<br />ആരാരുമറിയാതെ പടരുന്നതെന്തേ..?<br />സഖീ, അകലേക്കായി മറയുന്നതെന്തേ..?<br /><br />പിന്നെയും പകലുകൾ അലയുന്നോ സന്ധ്യയിൽ,<br />നിശയുടെ ഹൃദയത്തിൻ രാഗങ്ങൾ തേടി..?<br /><br />നോവുമായ് ഉറങ്ങുമീ മൂകവിഷാദം,<br />ഒരുനോക്കിനായ് ഉണരുന്നതെന്തേ...?<br />സഖീ, ഒരുവാക്കിനായ് ഉണരുന്നതെന്തേ...?<br /></div><br /><a rel="license" href="http://creativecommons.org/licenses/by-nc-nd/2.5/in/" target="_blank"><img alt="Creative Commons License" style="border-width: 0pt;" src="http://i.creativecommons.org/l/by-nc-nd/2.5/in/80x15.png" /></a></center>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com5tag:blogger.com,1999:blog-4157810252292257353.post-10017569253598376242009-07-12T11:15:00.003+05:302009-07-24T16:27:25.920+05:30ഭക്തിതൻ കവിത<center><div style="text-align: left;">ത്രിസന്ധ്യ എഴുതിയ കവിത,<br />ദീപാരാധനയാം കവിത..!<br /><br />ആരാധനയിൽ അകമഴിയും,<br />ആനന്ദത്തിൻ കവിത..!<br /><br />അധരങ്ങൾ മന്ത്രിക്കും അനുരാഗത്തിൻ,<br />ശുഭ ജപ മന്ത്രത്തിൻ കവിത..!<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLVCxtPUsUXR10_UX78PclUpXFJT0eOoGUflWtdOMmYfic51utHHAA0MrXftxWbT3Ei8Jz04rKbCs5v7rD5QLU6iPr2w4jwxAtw21FrGfAcL2juqEc4dQFKeySQHm4jvWAVP8YpjbUUP1j/s1600-h/JUS.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 320px; height: 191px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLVCxtPUsUXR10_UX78PclUpXFJT0eOoGUflWtdOMmYfic51utHHAA0MrXftxWbT3Ei8Jz04rKbCs5v7rD5QLU6iPr2w4jwxAtw21FrGfAcL2juqEc4dQFKeySQHm4jvWAVP8YpjbUUP1j/s320/JUS.jpg" alt="" id="BLOGGER_PHOTO_ID_5357452712518313634" border="0" /></a><br />തൊഴുകൈകൾ വിറകൊള്ളും,<br />ഹ്രിദയത്തുടിപ്പിൻ പാരമ്യത്തിൻ കവിത..!<br /><br />തുളസിക്കതിർ പൊഴിക്കും തീർത്ഥജലത്തിൻ,<br />തുള്ളികൾ തീർത്തൊരു കവിത..!<br /><br />ചന്ദന സുഗന്ധത്താൽ നിറയും,<br />മന്ദമാരുതൻ തെന്നിത്തെറിപ്പിക്കും കവിത..!<br /><br />ഭക്തിയിൽ ആറാടുന്നൊരാ,<br />ദർശന ഭാഗ്യമാം കവിത..!<br />ഇതു ദർശന ഭാഗ്യമാം കവിത..!<br /><br /></div><br /><br /><a rel="license" href="http://creativecommons.org/licenses/by-nc-nd/2.5/in/" target="_blank"><img alt="Creative Commons License" style="border-width: 0pt;" src="http://i.creativecommons.org/l/by-nc-nd/2.5/in/80x15.png" /></a></center>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com3tag:blogger.com,1999:blog-4157810252292257353.post-65763563243375593622009-07-06T22:51:00.015+05:302009-07-11T19:17:34.089+05:30സ്നേഹവും തേടിപെയ്തൊഴിഞ്ഞ മാനത്തിൽ,<br />നീല നിഴലാട്ടമെന്നപോൽ,<br />അകലെയെങ്ങോ ആരോ,<br />നോവിന്റെ ഗാനം മൂളവേ..!<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyZtu2r59kfQ5gIIupmWFNQ_RaVTBwfQSy93qha9gnLPB9uIsulAyHeh_9icAW6fGR8Y-kQ5LjTCuwy15WtmxoWVTgjYyWBOdz2enHG_wT2iZNUsCtd_vPPWPezCOo9UmA_Tgf82Mmv3zP/s1600-h/sneham+thedi.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 320px; height: 210px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyZtu2r59kfQ5gIIupmWFNQ_RaVTBwfQSy93qha9gnLPB9uIsulAyHeh_9icAW6fGR8Y-kQ5LjTCuwy15WtmxoWVTgjYyWBOdz2enHG_wT2iZNUsCtd_vPPWPezCOo9UmA_Tgf82Mmv3zP/s320/sneham+thedi.jpg" alt="" id="BLOGGER_PHOTO_ID_5355773170790737282" border="0" /></a><br />കുഞ്ഞു പ്രാവിന്റെ തൂവൽ പോൽ,<br />തഴുകുന്നു നോവുമീണമായ്,<br />മൊഴിമറന്നു മൌനമായ്,<br />ഇന്നിതാ എൻ മനസ്സും...!<br /><br />വഴിമറന്ന പക്ഷിപോൽ,<br />ഒഴുകുമീ വിരഹവും,<br />തിരയും ആ തരളിത,<br />സ്നേഹസ്പർശത്തിനായ്.<br /><br />ചെറുതിരിയായ് എരിയുമാ,<br />സ്നേഹമേ നിനക്കുമാത്രമായ്,<br />ദൂതുമായി വന്നു എൻ,<br />നേർത്ത മിഴിനീരിന്നിതാ...!<br /><br /><center><a rel="license" href="http://creativecommons.org/licenses/by-nc-nd/2.5/in/" target="_blank"><img alt="Creative Commons License" style="border-width:0" src="http://i.creativecommons.org/l/by-nc-nd/2.5/in/80x15.png" /></a></center>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com2tag:blogger.com,1999:blog-4157810252292257353.post-17826366340994942512009-06-17T10:38:00.015+05:302009-07-11T19:17:52.245+05:30മോഹം<center><span style="font-size:85%;"><a href="http://www.paadheyam.com/Portal/Article.aspx?mid=9&lid=July2009" target="_blank">പാഥേയം|ലക്കം 7| ജൂണ്‍ 2009| ഇടവം-മിഥുനം 118 - ല്‍ വായിക്കൂ </a></span> </center><br />അമ്മതന്‍ മടിയില്‍ തലചായ്ച്ചുറങ്ങുമാ,<br />പൈതലിന് സ്വാന്തന സ്വപ്നത്തിനോ.. ?<br />ദാഹിച്ചുനില്‍ക്കുമാ ഭിക്ഷുവിന് കണ്ണിലെ,<br />വാതില്‍പ്പടിയിലെ കാല്‍പ്പാദത്തിനോ.. ?<br />പ്രേമിതന്‍ ഹൃദയസ്വരത്തിന് പ്രതീകമാം,<br />പ്രേമലേഖനത്തിന് മറുവരിക്കോ.. ?<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-enDLJVn5h2JDi6mPaEq7HL1UpXfdRSnRqCsTiHz2HLKS5ld29jq8bqlpkNA3koTP8WytnGN9X4T4YqgimWhsuaRp46jn-V6Z58NgHV-AYRh7NkEe9hIBwhsC7M4V4V7pvG4-SIr1FKgM/s1600-h/desire.JPG"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 320px; height: 248px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-enDLJVn5h2JDi6mPaEq7HL1UpXfdRSnRqCsTiHz2HLKS5ld29jq8bqlpkNA3koTP8WytnGN9X4T4YqgimWhsuaRp46jn-V6Z58NgHV-AYRh7NkEe9hIBwhsC7M4V4V7pvG4-SIr1FKgM/s320/desire.JPG" alt="" id="BLOGGER_PHOTO_ID_5348281040978873826" border="0" /></a><br />കാണാതെപോയ കിടാവിനെ അമ്മയ്ക്കു<br />കണ്ടുകിട്ടിയിട്ടുണ്ടായ കണ്ണീരിനോ...?<br />കാറ്റിലും കോളിലും കടലിനെ കാണുമാ<br />മുക്കുവന് പെണ്ണിന്റെ കാത്തിരിപ്പിനോ..?<br />നിറഞ്ഞു ഭജിക്കുമാ ജപമന്ത്രശക്തിയില്‍<br />കടാക്ഷിക്കുവാന്‍ തുനിയുന്ന കൈകളേയോ.?<br />വിശപ്പിനെ മറന്നു തന് മുട്ടയില്‍ ചൂടേകും<br />വിരിയുന്നതിനായി കാക്കും പക്ഷിതന്‍ ക്ഷമയോ..?<br />എന്നിലെ എന്നെ വെടിഞ്ഞു ഞാന്‍ എന്തിനോ,<br />ചാലിക്കുമീ അക്ഷരക്കൂട്ടിന് ആശയത്തിനോ ?<br />എന്തിനോടിന്നെനിക്കീ മോഹം.. ?<br />പറയൂ എന്താണെനിക്കീ മോഹം ?<br />അറിയാതെ ഞാനീ മോഹങ്ങളെയെല്ലാം,<br />വല്ലാതെ, വല്ലാതെ മോഹിച്ചുപോകുന്നുവോ?<br /><center><a rel="license" href="http://creativecommons.org/licenses/by-nc-nd/2.5/in/" target="_blank"><img alt="Creative Commons License" style="border-width:0" src="http://i.creativecommons.org/l/by-nc-nd/2.5/in/80x15.png" /></a></center>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com16tag:blogger.com,1999:blog-4157810252292257353.post-62744794862576016572009-06-13T03:03:00.004+05:302009-07-11T19:18:16.435+05:30നിറമില്ലാത്ത ജീവന്<div style="text-align: justify;">വേറിട്ട ഒരു ഒറ്റയടിപ്പാതയില്‍ നടന്ന എന്നോടാരോ പിന്നില്‍ നിന്നു ചോദിച്ചു “നീ ആര്” പക്ഷെ ഉറവിടം കണ്ടെത്താന്‍ വിഷമിച്ചു.. ഉദ്യമം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ മുന്നില്‍ നിന്നതേ ചോദ്യം...<br />അതു ഞാന്‍ തന്നെയായിരുന്നു.. അല്ല എന്റെ മനസ്സിലെ സമ്മിശ്ര വൈരീ ചിന്താ ശകലങ്ങള്‍ക്കു നിറമില്ലന്നു മന്‍സ്സിലാക്കിത്തരുവാന്‍ ആ ഏഴുനിറങ്ങള്‍ ചേര്‍ന്ന ധവളപ്രകാശം എന്നില്‍ തട്ടിയുണ്ടാക്കിയ നിഴലായിരുന്നു.. അതും ആ ഏഴുനിറങ്ങള്‍ക്കു പിറന്ന ധവളതയുടെ ഒരു പ്രഭാവവും കാണിക്കാതെ കറുത്തിരുന്നു..<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibUJkaOeSjOzwZwM7M3Ux51Rb-G5mjXB57bnLjSCEbwTroshvinsGNoTCwxuDLkAwJ3u471rlaFRh2JFVHIlHf97hNs8KCT5mY88RAczdeWerDy-Xu2DEzsyZwMh_cxpfimtKfJzg2otne/s1600-h/bird-flying.gif"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 316px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibUJkaOeSjOzwZwM7M3Ux51Rb-G5mjXB57bnLjSCEbwTroshvinsGNoTCwxuDLkAwJ3u471rlaFRh2JFVHIlHf97hNs8KCT5mY88RAczdeWerDy-Xu2DEzsyZwMh_cxpfimtKfJzg2otne/s320/bird-flying.gif" alt="" id="BLOGGER_PHOTO_ID_5346558151693593746" border="0" /></a>ഞാന്‍ ഈ പ്രപഞ്ചാത്താലുണ്ടായ പഞ്ചഭൂത നിര്‍മിതവസ്തു മാത്രം, നാളെ പ്രപഞ്ചത്തിലേക്കു ലയിച്ചു ചേരേണ്ട നിറമില്ലാത്ത ചേതന മാത്രം... ഞാന്‍ നിറമില്ലാത്ത വര്‍ണമാകുന്നു... ഞാന്‍ പ്രഭയില്ലാത്ത പ്രകാശമാകുന്നു..<br /></div><br /><br /><center><a rel="license" href="http://creativecommons.org/licenses/by-nc-nd/2.5/in/" target="_blank"><img alt="Creative Commons License" style="border-width:0" src="http://i.creativecommons.org/l/by-nc-nd/2.5/in/80x15.png" /></a></center>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com4tag:blogger.com,1999:blog-4157810252292257353.post-43946030995349439982009-06-09T22:31:00.003+05:302009-07-11T19:18:34.524+05:30ജീവന്റെ വിടവാങ്ങല്‍<div style="text-align: justify;">ഈ ജീവനില്‍ എവിടെയാണ് നിന്നെ മറക്കുവാനുള്ള നിമിഷം?<br />“എന്നെ മറക്കണം” എന്നു നീ പറഞ്ഞ ആ നിമിഷം ഞാനില്ലാതെ ആയി.<br />ഏതു വികാരമാണ് നിന്നിലാ ശബ്ദം പുറപ്പെടുവിക്കാനുള്ള കരുത്തേകിയത്. പക്ഷെ നിന്റെ ആ വാക്കുകള്‍, ഹൃദയത്തിലകപ്പെട്ട ചില്ലുകള്‍ പോലെ മുറിവുകള്‍ മാത്രം അവശേഷിപ്പിച്ചു, പിന്നെ ജീവനില്‍ നിന്നൊഴിയുവനായി തന്ന ഒരു ക്ഷണപത്രികയും.<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggMGmZP9oVrz-_UA9kwi7WNmiPOSoCS4SYHRPqdwqyQme9MxunITEXhQoR4Y-pHKJqCTg8ic-M3kuun1ExS5Fptcj-P1Z0cBfavQ7bBdCY3kQQrChocDZZ_YDQvB3WJGq2n1wef-UndcCN/s1600-h/away.JPG"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 265px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggMGmZP9oVrz-_UA9kwi7WNmiPOSoCS4SYHRPqdwqyQme9MxunITEXhQoR4Y-pHKJqCTg8ic-M3kuun1ExS5Fptcj-P1Z0cBfavQ7bBdCY3kQQrChocDZZ_YDQvB3WJGq2n1wef-UndcCN/s320/away.JPG" alt="" id="BLOGGER_PHOTO_ID_5345388149681716834" border="0" /></a><br />ഇന്നു ഞാന്‍ അറിയുന്നു, ആ വാക്കുകളില്‍, വേര്‍പാടിന്റെ തീരാത്ത ദുഃഖം ഒളിച്ചിരിപ്പുണ്ടായിരുന്നു എന്ന്. എന്നെ വിട്ടുപോകുമെന്നു മാത്രമെ ഞാന്‍ അറിഞ്ഞിരുന്നുള്ളൂ... പക്ഷെ, ഇത്ര അകലത്തില്‍ , തിരിച്ചുവിളിക്കുവാന്‍ കഴിയാത്തത്ര അകലത്തിലേക്ക് നീ എന്തേ പോയീ..? അതിന്റെ കാരണത്തിന്റെ ആഴം അളക്കുവാന്‍ എന്റെ <span>ഹൃദയമാപിനിക്കു കഴിവില്ല..<br />എന്നെ തനിച്ചാക്കി, നീ സഞ്ചരിച്ച അതേ വഴികളിലൂടെ പിന്തുടരുവാന് അതിയായ മോഹം. നിന്റെ ഓര്‍മകള്‍, എന്നെ ആ പാതയിലേക്ക് വരുത്തുവാനുള്ള നിമിത്തമായി മാറുമ്പോള്‍ തന്നെ, ആ ഓര്‍മകള്‍ എന്നെന്നേക്കുമായി നഷ്ടമായാലോ എന്ന ഭയം പിന്തിരിപ്പിക്കുന്നു.<br />ഉണരാനും ഉറങ്ങാനും മറന്നു ഞാനിന്ന്... നിന്റെ ഓര്‍മകള്‍, തീരാ വ്രതമായി ഇന്നെനിക്ക്. ആ ഓര്‍മകളെ മാത്രമായി ഞാനിന്നാരാധിക്കുന്നു. പക്ഷെ കടാക്ഷിക്കുവാന്‍ നീ പ്രത്യക്ഷമാകുന്നത് സ്വപ്നങ്ങളില്‍ മാത്രമാകുന്നു. അരികിലിരുന്നോമനിക്കുവാന്‍ നീ അന്യമായിരിക്കുന്നു, പകരം നീ നിറച്ചത് ആഴമേറിയ ഏകാന്തത മാത്രം.<br />ഞാനറിയാതെ എന്നെ നിന്നിലേക്കലിയിക്കൂ, അതിനുള്ള കഴിവ് നിനക്കിപ്പോഴും ഉണ്ട്. നീ പോയ പാത പിന്തുടര്ന്ന് ഞാനിതാ എത്തുന്നു. എന്നെ കൈപിടിച്ചു കൊണ്ടുപോകൂ..<br /></span></div><br /><br /><center><a rel="license" href="http://creativecommons.org/licenses/by-nc-nd/2.5/in/" target="_blank"><img alt="Creative Commons License" style="border-width:0" src="http://i.creativecommons.org/l/by-nc-nd/2.5/in/80x15.png" /></a></center>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com6