24 Dec 2010

ആ പെൺകെട്ട്

Buzz It

അവൾ തിരയുന്നത് എന്തായിരുന്നു ? കാർമുകിൽ തീരാത്ത പെയ്തൊഴിയാത്ത കണ്ണുകളിൽ അവൾ കരിമഷി പുരട്ടിയിരുന്നത് പടരാനായി മാത്രമായിരുന്നോ ?എന്തിനായിരുന്നു അവൾ അണിഞ്ഞൊരുങ്ങിയിരുന്നത് ? പുടവയുടെ ചുരുക്കിൽ മഞ്ഞൾ പൊതിഞ്ഞ്, നെറുകയിൽ സിന്തൂരമണിഞ്ഞപ്പോഴും അവൾ തിരയുകയായിരുന്നു. ജീർണ്ണിച്ച ജീവിതമായിരുന്നോ അവൾ തേടിയിരുന്നത്. ജീവന്റെ ജീനുകളായ ബന്ധത്തിന്റെ ആഴം, നുകത്തിലെ കാളയ്ക്കുസമമാകുന്ന ലോകത്തിൽ അവൾ ഉത്തരങ്ങളായിരുന്നോ തേടിയത് ? ആ വികാരങ്ങളുടെ മഴയിൽ പടർത്തിയ സിന്ദൂരം തിരിച്ചു ചേരില്ലന്നറിഞ്ഞപ്പോഴും അവൾ തേങ്ങുകയായിരുന്നു എന്തിനോവേണ്ടി. ചാർത്തിയ താലിയുടെ അറ്റം എത്തിപ്പിടിക്കാൻ വികാരപ്രക്ഷോഭങ്ങൾ നിർവികാരമായി ഒഴുകിയപ്പോൾ അവൾ അറിഞ്ഞിരുന്നില്ലേ, അവൻ കെട്ടിയത് പെൺകെട്ടായിരുന്നെന്ന് ! ഇതിനെല്ലാം ഇടയിൽ പല ജീവനും ജീവനറ്റുകൊണ്ടിരിക്കുന്നു, അവർ ഈ പേക്കൂത്ത് കണുന്നു, അറിയാതെ തന്നെ അതിൽ പങ്കാളികളായി. ചിലർ റഫറിയാകുന്നു, ചിലർ വിഷാദത്തിലകപ്പെടുന്നു, ചിലർ കണ്ണീർ വാർക്കുന്നു, ചിലരാകട്ടെ ഗതികെട്ടിരിക്കുന്നു. ആർക്കുവേണ്ടിയാണ് എന്തിനുവേണ്ടിയാണവൾ തിരയുന്നത് ?

29 Nov 2010

വഴി

Buzz It

പൊരി വെയിലിലെ മൺൽക്കൂനകൾ,
തണൽ പിടിച്ചവശനായ്.......
വേരിറക്കി നാമ്പിട്ടുണർന്നുവാ വേനലിൽ,
തൻ നിലക്കായ് മറപിടിച്ചു സ്വയം...

ശപിച്ചിരുന്നില്ല, ഊക്കായടിക്കും ആ,
താപരശ്മികളെയും......
ശപിച്ചിരുന്നില്ല, കൊത്തിയെടുത്തെറിഞ്ഞ്,
വിസർജ്യമായ് കളഞ്ഞ പക്ഷിയെ...

ആ മരുവിലും ചെറു പച്ചക്കു തുടക്കമായ്...
ആ താപ രശ്മിയിൽ കണ്ടു ഊർജ്ജ..
സ്രോതസ്സുകൾ...
കണ്ടെടുത്താ വിസർജ്യത്തിലും...
മണല്പരപ്പിലും മൂലകങ്ങൾ....

ഊറ്റിയെടുത്തു മാറ്റിയാ അണുക്കൾ..
സ്വശരീരമായ്...
മരിക്കുവാതിരിക്കുവാൻ...
വേണ്ടി മാത്രമായിരുന്നില്ലത്..

ജനിക്കുമ്പോൾ, ചോദ്യശരങ്ങളെ..
മറു ചോദ്യങ്ങളാൽ എതിർത്തിരുന്നില്ല..
മരുവിലും വൻ തണലായ് മാറി..
മരുപ്പച്ചയായ് വളർന്നു മറുപടി..
പറഞ്ഞിരുന്നു...

പിന്നെയും പല വഴിപോക്കർ..
അതേ മരച്ചോട്ടിലിരുന്നു..
ശപിച്ചിരുന്നു ആ ചൂടിനെ ..
ആ തണൽ കാണാതെ..
വീണ്ടും ശപിച്ചിരുന്നു..
താൻ വന്ന അതേ വഴിയെ..

22 Sep 2010

ചിന്തയുടെ ആധാരം

Buzz It

മുകളിലോ താഴെയോ?
ഉയരത്തിലോ ആഴത്തിലോ ?
ആദ്യമോ അന്ത്യമോ?
ഇടത്തോ വലത്തോ ?
ശൂന്യത്തിലോ പിണ്ഡത്തിലോ?
വഴിയിലോ ? വീട്ടിലോ ?
അണുവിനേക്കാളും ചെറുതായ ഈ ഞാൻ?
മർത്യൻ! ഈ ലോകത്തിൻ ചിന്തയിലെവിടെയോ.
മറ്റൊന്നിൽ അധാരമാകാതെ ഞാൻ യാതൊന്നുമല്ല.

22 Aug 2010

അഹന്ത

Buzz It




ഒരു തിരപോലെ പതഞ്ഞുയർന്നു പൊങ്ങി,
തീരത്തെ തകർക്കുമെന്ന വാശിയിൽ,
എങ്ങോ എഴുതിയ മണൽ പാടുകൾ മായ്ച്ച്,
തിരികെ പോയി പലതായ് തകർന്നടിഞ്ഞ്.

അഗാധതയിൽ പോയി നോക്കിയപ്പോൾ,
അറിഞ്ഞു താൻ മായ്ചൊരാ അക്ഷരങ്ങൾ,
ഒരു കുഞ്ഞിന്റെ കരവികൃതിയായിരുന്നെന്ന്,
വീണ്ടും വെരുമെന്നറിയാം ആ കുരുന്നിനും.


Creative Commons License
Go To Permitted Original WorkS.
CONTACT ME: ezhuttukari@gmail.com
Bookmark and Share